Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, July 9, 2011

കവിത

1
2 Buzz This
വിമാനത്താവളത്തിലെ മൌനമുഹൂര്‍ത്തങ്ങള്‍

പറയാന്‍ മറന്ന വാക്കില്‍
മൌനം ചേക്കേറിയ
വിഹ്വല നിമിഷം
കണ്ണിരിനുപ്പില്‍ പുളഞ്ഞു .
അരുതെന്ന്‍ വിലക്കാനാഞ്ഞ
മനസ്സ്‌ ,
നിസ്സഹായതയുടെ
നിര്ച്ചുഴിയില്‍ വീണ്‌ മറഞ്ഞു
ഒരു യാത്രയുടെ തുടക്കം
ഒരു വിരഹകാണ്ന്ധത്തിന്റെയും
സ്വപ്നങ്ങള്‍ ,കണ്ണിരില്‍ ചാലിചെഴ്തുന്ന-
മരുപ്പച്ചയിലെക്ക്
ആകാശയാനമിവിടെ തുടങ്ങുന്നു
നിശബ്ദം മിഴികളാല്‍ വിട .
അഴലിന്‍ ശ്യാമതീര്‍ത്ഥ്ങ്ങളില്‍ നിരാടുമീ
ഘന മൌനമുഹൂര്‍ത്തങ്ങളതിവാചാലം  
അവ മറക്കുവാനെ കഴിയില്ലൊരിക്കലും 
വൃഥാ നാം ശ്രമിക്കിലും.......

Monday, July 4, 2011

കവിത

1
2 Buzz This
തിരക്കില്‍ പാദുകമെങ്ങോ മറന്നു.
വഴി മറന്നു.
വഴിത്തരുവും തണലും മറന്നു,
നടപ്പും മറന്നു.
ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍
പ്രണയസ്മാരകം
ഇനിയി പാദരേണു
അലയാന്‍ വിധിച്ച കാറ്റിണ്റ്റെ സഹചാരി.
മൊഴിയാലല്ല സഖി,മിഴിയാല്‍
മനമെത്ര നാം വിവര്‍ത്തനം ചെയ്ത്‌.
ഉടലാലല്ല ഉള്ളറിവാല്‍ നാമെത്ര പുണറ്‍ന്നു.
ഉടലില്‍ നിന്നടറ്‍ന്ന തൂലിക പോല്‍ചിതരുമോറ്‍മ്മ പാറുന്നു
. അകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു

Friday, July 1, 2011

കവിത

1
2 Buzz This
മാപ്പ്‌
ഒന്ന്
ദ്രവിക്കുമോലയില്‍ മരിക്കുമക്ഷരം
ചികഞ്ഞകത്തൊരാള്‍ മറയുമോരോ
സുകൃതങ്ങളെണ്ണി,
ഇടക്കയുണരുമ്പോല്‍ഇടയ്ക്ക്‌ ചൊല്ലുന്നു..
. ഉണര്‍ന്നിരുന്നിതുംഉണ്ണീ,
ഹൃദിസ്ഥമാക്കുക.
ജ്വലിക്കും യൌവനയുക്തിയില്‍,
വേണ്ട നിണ്റ്റെ ജരച്ച പൈതൃകമെന്ന്
തിരസ്കരിച്ചകലുമ്പോള്‍
തപിക്കുമേതോ
ഭോഗ- തര്‍ഷയില്‍
തേടുന്നിവനൊരു കാമതീര്‍ത്ഥം
രണ്ട്‌
ചോരതുപ്പി മരിക്കും പകലിന്‍
ജഢം തിന്നുടല്‍ ചീര്‍ത്ത-
രാവിന്നാസുരതകളില്‍
രമിക്കേ ഒര്‍ത്തില്ലൊ,ടുവില്‍
ഗൃഹഗര്‍ഭത്തിലാര്‍ത്തനായി
കിടക്കുമ്പോള്‍
മലിനഭൂതത്തിലേക്കൊരു നാഭീനാളി
ശ്ളഥസ്മൃതി ചേര്‍ക്കുമെന്ന്,
മനമിരുണ്ട്‌ വിങ്ങുമെന്ന്...

കവിത

1
2 Buzz This
നാം തമ്മില്‍ എന്ത്‌ ?

പ്രിയനേ നാം തമ്മില്‍ എന്ത്‌?
ദര്‍ശമാത്രയില്‍ നാം
വിചാരഭാരങ്ങളില്ലാതെപ്രകാശദൂരങ്ങള്‍
താണ്ടുന്നുവല്ലോ.
മിഴികളില്‍ വര്‍ണ്ണങ്ങളെഴുതിയും
ചലനങ്ങളില്‍ മായ്ച്ചുമിരിക്കുന്നല്ലോ.
മൊഴികളില്‍ മധുരം നിറച്ചും
നിമിഷങ്ങളില്‍ നുകര്‍ന്നുമിരിക്കുന്നല്ലോ.
സ്പര്‍ശത്തില്‍ കുളിരാല്‍ ദേഹം കഴുകിയും
പരാഗം പുതച്ചുമിരിക്കുന്നല്ലോ.
ഹൃദയത്തില്‍ ചാറുന്ന മഴയായും
പുറമേ തഴുകുന്ന കാറ്റായുമിരിക്കുന്നല്ലോ.
വിരഹത്തില്‍ ഇച്ഛയാല്‍ പശിച്ചും
വിചാരത്തില്‍ ചുട്ടുമിരിക്കുന്നല്ലോ.
വര്‍ഷം മണ്ണിനോടെന്നപോലെ പ്രിയനെ,
നീ എണ്റ്റെ ഉള്ളിണ്റ്റെ ആഴത്തിലും
കിനാവിണ്റ്റെ പരപ്പിലും ചെയ്യുന്നതെന്ത്‌?

Thursday, June 30, 2011

കവിത

1
2 Buzz This
പരസ്പരം


ആഴത്തില്‍
ഒരോ അടരിലേക്കും
ഒരോ മൌനയാത്ര....
നീ നിന്റെ നനവിനാല്‍
എന്നെപ്പുണരുമ്പോള്‍
മെല്ലമാത്രമടരുന്ന
നിലാവിന്‍ തുള്ളിയായ്‌
ഇറ്റിറ്റ്‌ നിന്നിലലിയും ഞാന്‍.

നീയില്ലെങ്കില്‍
വാക്കാല്‍ വ്യൂഹം ചമച്ചും
നോക്കാല്‍ എയ്തും
ഞാനെന്നെ വീഴ്ത്തും,
ഇരുളാല്‍ ചുഴികള്‍ മെനഞ്ഞകമേ
തരിശിന്‍ വിശാലത നീന്തും
പ്രളയം ഭയന്നുണര്‍വിലും
തേകിത്തെളിക്കും മരീചിക.

അല്ലെങ്കില്‍
പറയാന്‍ മറന്ന വാക്ക്‌
പൂരിപ്പിച്ച മൌനത്തിലെ
ലവണാംശം തേടുന്ന കാറ്റായ്‌
ഒരു യാത്രിയ്ക്കും
ഊര്‍ജ്ജമാകാതെ
പായ്മരങ്ങളെ ഒഴിവാക്കി
തിരകള്‍ക്ക്‌ മീതെ
ചൂളം കുത്താതെ
ഗന്ധഹീനമായ്‌
അലയും........

Wednesday, June 29, 2011

കവിത

1
2 Buzz This
പെണ്‍ചാരുത

പുരുഷന്‍ സ്ത്രിയോട്‌ സ്ത്രിയേ,
നിണ്റ്റെ വ്യാമോഹങ്ങളുടെ
വികൃതി മേഘങ്ങളെ തളയ്ക്കുക.
അല്ലെങ്കിലവ പെയ്‌തൊഴിയുമ്പോള്‍ഇച്ഛാഭംഗം
നിന്നെയുന്‍മാദിയാക്കും.
അവളോ അവനെ ശ്രവിച്ചില്ല,
നിണ്റ്റെ ഹൃദയത്തിനുടമ
ഞാനെന്ന്ഭാവിക്കുക മാത്രം ചെയ്തു.
പുരുഷന്‍: സ്ത്രിയേ നിണ്റ്റെ ഹൃദയം
സ്നേഹാമൃത്‌ ചുരത്തുന്നുവെങ്കില്‍
നിണ്റ്റെ പ്രക്ഷോഭം
തെരുവിണ്റ്റെ തുറസ്സിലല്ല.
ഹൃദയത്തിനുള്ളില്‍ത്തുടങ്ങൂ.
അവളോ അവനെ ശ്രവിച്ചില്ല
നീയെണ്റ്റെ ജൈവരഹസ്യങ്ങളുടെ
ഉള്ളറയില്‍ പിറന്നവനെന്ന്പുഞ്ചിരിച്ചു.
തുടര്‍ന്ന് പുരുഷന്‍: സ്ത്രിയേ
ഗൃഹത്തില്‍ പുരുഷന്‍
നിണ്റ്റെ ആത്മാവിനും രക്തത്തിനും ബന്ധുത്വമുള്ളവന്‍
അവളോ അവനെ ശ്രവിച്ചില്ല.
നിണ്റ്റെ കാമഹാരിണി ഞാനെന്ന്
മിഴിമുന മാത്രം എയ്തു.
വിണ്ടും പുരുഷന്‍: സ്ത്രിയേ,
നിണ്റ്റെ ഉണ്‍മയെ പരിഹസിച്ചുകെടുത്തുന്നത്‌
കണ്ണാടിയിലെ പ്രതിഛായപോല്‍ നീ തന്നെയല്ലേ?
നിണ്റ്റെ വേഷഭേദങ്ങളല്ലേ?
അവളോ തെരുവിലേയ്ക്കിറങ്ങി
പുരുഷാരം കേള്‍ക്കെ
"ബേണ്‍ ദ ബ്രാ" എന്ന്ഉറക്കെ പാടുക മാത്രം ചെയ്തു.

കവിത

1
2 Buzz This
ഭാഗധേയം

ഒരു പാമ്പ്‌മെല്ലെ ഇഴഞ്ഞു വന്നു.
തൊടിയും മുറ്റവും കടന്ന്
തളത്തിലെ വെണ്‍മയില്‍ ഉടലുരസി
വീട്ടിലെ ഇരുള്‍ക്കോണിലെല്ലാമത്‌ഇഴഞ്ഞു.
അച്ഛണ്റ്റെ കാല്‍പ്പെട്ടിയുടെ താക്കോലും ഭാഗാധാരവും കിട്ടിയപ്പോഴേക്ക്‌
അമ്മയൊഴിച്ച്‌
ഞങ്ങള്‍ക്കെല്ലാവര്‍ക്കുംകടിയേറ്റിരുന്നു.
അമ്മ തെക്കേത്തിണ്ണയില്‍
പുതിയ തൈത്തെങ്ങില്‍
നോക്കിയിരുന്ന്ഗതകാലം ചികയാന്‍ തുടങ്ങി.
ഒാര്‍മ്മയുടെ അടരില്‍
വിസ്മൃതിയിലാണ്ടൊരു സംസ്കൃതിയുടെസ്മാരകം പോലെ ചിലത്‌.
നെഞ്ചിലേറ്റ കുഞ്ഞ്‌ പാദങ്ങള്‍
ശ്രീവത്സമെന്നെണ്ണിയ കൌതുകമോര്‍ഹ്ട്ടര്‍ത്ത്‌
അവര്‍ക്ക്‌ ചിരിപൊട്ടി.