Wednesday, June 29, 2011

കവിത

1
2 Buzz This
ഭാഗധേയം

ഒരു പാമ്പ്‌മെല്ലെ ഇഴഞ്ഞു വന്നു.
തൊടിയും മുറ്റവും കടന്ന്
തളത്തിലെ വെണ്‍മയില്‍ ഉടലുരസി
വീട്ടിലെ ഇരുള്‍ക്കോണിലെല്ലാമത്‌ഇഴഞ്ഞു.
അച്ഛണ്റ്റെ കാല്‍പ്പെട്ടിയുടെ താക്കോലും ഭാഗാധാരവും കിട്ടിയപ്പോഴേക്ക്‌
അമ്മയൊഴിച്ച്‌
ഞങ്ങള്‍ക്കെല്ലാവര്‍ക്കുംകടിയേറ്റിരുന്നു.
അമ്മ തെക്കേത്തിണ്ണയില്‍
പുതിയ തൈത്തെങ്ങില്‍
നോക്കിയിരുന്ന്ഗതകാലം ചികയാന്‍ തുടങ്ങി.
ഒാര്‍മ്മയുടെ അടരില്‍
വിസ്മൃതിയിലാണ്ടൊരു സംസ്കൃതിയുടെസ്മാരകം പോലെ ചിലത്‌.
നെഞ്ചിലേറ്റ കുഞ്ഞ്‌ പാദങ്ങള്‍
ശ്രീവത്സമെന്നെണ്ണിയ കൌതുകമോര്‍ഹ്ട്ടര്‍ത്ത്‌
അവര്‍ക്ക്‌ ചിരിപൊട്ടി.

No comments: