tag:blogger.com,1999:blog-81492579303809872892024-02-19T15:33:02.290+05:30വേണാട്ടരചന്ചിന്തകള്ക്ക് ചിന്തേരിടുന്ന, സ്വപ്നങ്ങള്‍ക്ക് ചിറക് പണിയുന്ന പണിശാല.Unknownnoreply@blogger.comBlogger15125tag:blogger.com,1999:blog-8149257930380987289.post-45038155344896114722011-09-21T00:40:00.000+05:302011-09-21T00:40:30.822+05:30ജിവിതം<div dir="ltr" style="text-align: left;" trbidi="on">
<br />
ഈ ചോദ്യത്തിന് ഉത്തരമെന്താണ്?(കഥയല്ലിത് ജിവിതം)<br />
<br />
വൈകുന്നേരം നടക്കാനിറങ്ങിയതാണ് ഞാന്‍.താമസസ്ഥലത്തുനിന്നു നോക്കിയാല്‍ ദുരെ കനാലും അതിനപ്പുറം സര്‍ക്കാര്‍ ഹൌസിംഗ് കോളനിയും കാണാം.കനാലില്‍ നീ ളമുള്ള ഒരുതരം പുല്ല് വളര്‍ന്നു നിന്നിരുന്നു.അതിനരുകില്‍ ഒറ്റപ്പെട്ട മരുമരവും. ആരും ആ ഭാഗത്തേയ്ക്ക് പോകാറില്ല. ഞാന്‍ പതിവുവഴിയിലുടെ നടന്നു തുടങ്ങി. അപ്പോഴൊരു തോന്നല്‍ കനാലിനരുകിലേയ്ക്ക് പോയാലോ? അവിടേയ്ക്ക് വലിയൊരു തരിശിലുടെ വേണം നടന്നെത്താന്‍. ഞാന്‍ മടിച്ചു നിന്നു.അപ്പോള്‍ മണ്ണില്‍ മുടി പോലെ എന്തോ കിടക്കുന്നത് കണ്ടു .പരിശോധിക്കാന്‍ കുനിഞ്ഞ എന്റെ തലയ്ക്ക് ആരോ അടിച്ചു.ഞാന്‍ വേച്ചുപോയി.സമനില വീണ്ടെടുത്ത് നോക്കുമ്പോള്‍ ആരുമില്ല. എവിടെയും വിജനം.പെയിന്റ് ബ്രഷ് ചിതറികിടക്കുന്നതാണ്,മുടിയായി തോന്നിയത്. തല ചെറുതായി വേദനിക്കുന്നുണ്ട്. ഇനി നടപ്പ് വേണ്ട മടങ്ങാം.ഞാന്‍ മടങ്ങാന്‍ ഒരുങ്ങി. പക്ഷേ ഉള്ളിലിരുന്ന് ആരോ പറയുന്നു. ദുരെ കാണുന്ന മരത്തിനരുകില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു.പോയി നോക്കു...<br />
ഞാന്‍ ആകെ പരവശനായി.എന്ത് ചെയ്യണമെന്നറിയില്ല...<br />
ഒരാള്‍ മരിച്ചു കിടക്കുക!<br />
എങ്ങനെ?<br />
ഞാന്‍ രണ്ടും കല്പിച്ച് നടന്നു തുടങ്ങി.അപ്പോഴാണ് അങ്ങോട്ടുള്ള ദുരം ചെറുതല്ലെന്ന് മനസ്സിലായത്. അടുക്കും തോറും ഞാന്‍ ഓടാന്‍ തുടങ്ങി.....<br />
ഒടുവില്‍ ....<br />
ഞാന്‍ മരച്ചുവട്ടില്‍ നിന്ന് താഴേക്ക് നോക്കി...<br />
അതെ,ഇളംനീല ഷേര്‍ട്ടും നരച്ച ജാക്കറ്റും കറുത്ത പാന്റ്സുമായി ഒരാള്‍. മൃതദേഹത്തിന്റെ പഴക്കം നിശ്ചയിക്കാനാകത്ത വിധം നീര്വലിഞ്ഞ് ഉണങ്ങിത്തുടങ്ങിയിരുന്നു.പുച്ചകളും പട്ടികളും എന്നെ കണ്ടു ഓടിയകന്നു.അവ കടിച്ചുപറിച്ച് മൃതദേഹം അല്പം വികൃതമായിട്ടുണ്ട്.ആളെ തിരിച്ചറിയാനാകാത്തവിധം മുഖപേശികള്‍ അസ്ഥിയോട് ഉണങ്ങി ഒട്ടിക്കിടന്നു.ദുര്‍ഗന്ധമൊന്നും തോന്നിയില്ല.ആക്കാലത്ത് ആവിധം ചുടുള്ള ദിവസങ്ങളായിരുന്നു.ഞാന്‍ കനാലിലേക്ക് ഇറങ്ങി.വെള്ളം വറ്റി ഒരുതരം കറുത്ത മണ്ണ് മാത്രെമേ അതിലുള്ള് .ഞാന്‍ ചുറ്റും നടന്നു. ആളെ തിരിച്ചറിയാന്‍ ഒരു വിഫലശ്രമം....<br />
പിന്നെ അയാളുടെ റസിഡന്‍സ് പാസ്സ്.... അതെവിടെയെങ്ങാനും വിണുകിടന്നാലോ....ഒന്നുമുണ്ടായിരുന്നില്ല.....<br />
അല്പ നിമിഷങ്ങള്‍ കുടി അവിടെ നിന്നു. മടങ്ങും വഴി സുഹൃത്തിനോട് കാര്യം പറഞ്ഞു.<br />
അയാള്‍ ക്ഷോഭിച്ചു."എന്ത് മണ്ടത്തരം ആണ് താന്‍ കാട്ടിയത്,തല പോകാന്‍ ഇതുമതി. ഈ നാട്ടിലെ നിയമം അറിയില്ലേ,കൊന്നു കൊണ്ട് തള്ളിയിട്ടു വിണ്ടും നോക്കാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ എന്ത് ഉത്തരം പറയും'<br />
ശരിയാണ് ഉത്തരമൊന്നും വിലപ്പോവില്ല.കുഞ്ഞപക്ഷം കേസ് തെളിയുന്നതുവരെ ജയില്‍ ഉറപ്പ്.അപ്പോഴാണ് സൈമണ്‍ വന്നത് അയാള്‍ പറഞ്ഞു നിന്റെ തോന്നലാണ്.<br />
ഞാന്‍ സമ്മതിച്ചില്ല.എന്റെ പാരവശ്യം കണ്ട് അയാള്‍ അടുത്തദിവസം അവിടെ പോയി നോക്കി.സത്യമാണ് ബോഡി അവിടെയുണ്ട്.പിന്നെയും രണ്ട് സുഹൃത്തുക്കള്‍ കുടി അത് കണ്ടു ബോധ്യപ്പെട്ടു. പോലീസില്‍ പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. നിയമം കര്‍ശനമാണ്.കുറെ നാള് കഴിഞ്ഞു വീണ്ടും ആ വഴിക്ക് പോയി.അസ്ഥികൂടം അവിടെയുണ്ട്. ആറുമാസത്തിനുശേഷം ഒരിക്കല്‍ കുടി പോയി.ഒന്നുമില്ല.പോലിസ് അറിഞ്ഞിരിക്കും.ഞാന്‍ തിരിച്ച് നടക്കുമ്പോള്‍ ആലോചിച്ചത് അയാളുടെ കുടുംബത്തെപ്പറ്റിയാണ്.ഒരിക്കലും തിരിച്ചെത്താത്ത അയാളെ കാത്തിരിക്കുന്ന ഒരു കുടുബം......<br />
ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശ്നം ഞാന്‍ തക്ക സമയത്ത് പൊലിസില്‍ അറിയിചിരുന്നെങ്കില്‍ അവരുടെ കാത്തിരിപ്പിന് ഒരാവസാനമുണ്ടായേനെ എന്ന ചിന്തയാണ്. സൗദി അറേബ്യ പോലൊരു രാജ്യത്ത് അതൊന്നും പ്രായോഗികമല്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ ആശ്വസിപ്പിന്നുണ്ടെങ്കിലും ഞാന്‍ കുറ്റബോധത്തോടെ അങ്ങനെ തന്നെ ജീവിക്കുന്നു.......<br />
എന്നെ അവിടെ എത്തിച്ചത് എന്താണ്? അതിന്റെ ലക്ഷ്യം എന്താണ്?<br />
</div>
Unknownnoreply@blogger.com2tag:blogger.com,1999:blog-8149257930380987289.post-33297818169588510582011-07-28T17:20:00.006+05:302011-07-28T21:08:46.941+05:30മതഗ്രന്ഥങ്ങള്‍ക്ക് കാലോചിത മാറ്റം ആവശ്യമോ?<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif;"><span class="Apple-style-span" style="font-size: large; line-height: 16px;"><b>മതഗ്രന്ഥങ്ങള്‍ക്ക് കാലോചിത മാറ്റം ആവശ്യമോ?</b></span></span><br />
<span class="Apple-style-span" style="color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px;"><br />
</span><br />
<span class="Apple-style-span" style="color: #741b47; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px;">സമ്യക്കായ ഒരു ലോകം ആര്‍ക്കും പണിയാനാവില്ല ,ഭുമിയില്‍ മനുഷ്യനുമാത്രമേ ഇത്തരം സമസ്യകള്‍ ഉള്ളുവെന്ന് കരുതുന്നതില്‍ കൌതുകമുണ്ട് .മനുഷ്യന്റെ സ്വാര്‍ത്ഥതയും അധികാരമോഹവുമാന്നു എല്ലാ പ്രശ്ന ങ്ങള്‍ക്കും കാരണം,ഇരതേടുക ,ഇണചേരുക എന്നി ജന്തു സഹജമായ ചോദനകള്‍ക്ക് അപ്പുറം, മനുഷ്യന് തന്റെ തലച്ചോറിനെക്കുറിച്ചുള്ള അമിത വിശ്വാസം, ആലോചിച്ചാല്‍ ,ജനന മരണങ്ങള്‍ക്ക് ഇടയിലുള്ള ജീവിതത്തെ ഒട്ടും തന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ തലയിടാനും ആലോരസമുണ്ടാക്കാനും ,അവനെ പ്രേരിപ്പിക്കുന്നു.മതങ്ങള്‍ തമ്മില്‍ ആശയപരമായതും ഗൌരവമുള്ളതുമായ ഭേദം ഉണ്ടെന്ന് പറയാനാവില്ല.വിശ്വാസികള്‍ തങ്ങളുടെ മതഗ്രന്ഥങ്ങള്‍ ഗൌരവത്തോടെ പഠിക്കുകയും അത് അനുസരിച്ച് ജീവിയ്ക്കുകയും ചെയ്യുന്നു എന്ന് കരുതുന്നത് ഒരു വലിയ നുണയാവും.ആളുകള്‍ അക്ഷരം പ്രതി അനുസരിക്കുന്ന ,ഒരു നിയമാവലിയ്ക്ക് കാലോചിതമായ മാറ്റം ആവശ്യമാണു,എന്നാല്‍ മത ശാസനകള്‍ അനുസരിച്ച് എത്ര പേര് ജീവിക്കുന്നുണ്ട് ?അനുസരിക്കുന്നുവെന്ന് അവ്കാശപ്പെടുന്നവര് ,അതിനെ സ്വന്തം നിലയ്ക്ക് വ്യഖ്യാനിക്കുകയുംപരിമിതപ്പെടുത്തുകയും ലഘൂ കരിക്കയുമൊക്കെ ചെയ്തു വലിയ വിശ്വാസി ചമയുന്നു.ഈ പറയപ്പെടുന്ന വിശ്വാസികള്‍ക്ക് മനുഷ്യത്വം എന്ന ഗുണം എത്രത്തോളം എന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.അങ്ങനെ അയഞ്ഞ ഒരു ഘടനയില്‍ മതം ഇക്കാലത്ത് പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയം സ്ത്രിയാണ് .(വളരെ കടുത്ത മതശാസന നിലനില്‍ക്കുന്ന രാജ്യങ്ങളിലും ) ചര്‍ച്ചകള്‍ അവളെ അടിമുടി വിസ്തരിച്ച് ഞരമ്പ് രോഗം വരെ ചെല്ലുന്നു ,ആദ്യം വേണ്ടത് മത ഗ്രന്ഥങ്ങളെ ക്കുറിച്ചുള്ള അറിവാണ് .അത് അറിയാതെ ജിവിക്കുന്നവരെയാന്നു ,മതവിശ്വാസികളായി നാം കാന്നുന്നത് ,തിരച്ചയായും ആ കാഴ്ച ,മതഗ്രന്ഥങ്ങളെ കാലോചിതമായി മാറ്റന്നമെന്നു പറയിക്കുന്ന തരത്തിലാന്നുള്ളത് ,ആ കാഴ്ചപ്പാട് മാറണം അതിനു വിശ്വാസികള്‍ ശ്രമിക്കണം.</span><br />
<div><span class="Apple-style-span" style="color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px;"><br />
</span></div></div>Unknownnoreply@blogger.com4tag:blogger.com,1999:blog-8149257930380987289.post-87115549158698266492011-07-27T20:39:00.008+05:302011-07-27T21:48:45.558+05:30കവിത<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFLGjLkAlluq5hx31mHnUKn0ZG3QWs_-hSuvKs3xA8NacB2X-YdTMP86v65d-ibTfuFnf0homs2Sw6OGKlqT1X4nDxuBx8xZFzZJY98ttnRzodboOrpAho4_erDvSBpkUU6iDrp3VOMXg/s1600/285086_184471671616896_100001621938139_497879_4705932_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFLGjLkAlluq5hx31mHnUKn0ZG3QWs_-hSuvKs3xA8NacB2X-YdTMP86v65d-ibTfuFnf0homs2Sw6OGKlqT1X4nDxuBx8xZFzZJY98ttnRzodboOrpAho4_erDvSBpkUU6iDrp3VOMXg/s1600/285086_184471671616896_100001621938139_497879_4705932_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFLGjLkAlluq5hx31mHnUKn0ZG3QWs_-hSuvKs3xA8NacB2X-YdTMP86v65d-ibTfuFnf0homs2Sw6OGKlqT1X4nDxuBx8xZFzZJY98ttnRzodboOrpAho4_erDvSBpkUU6iDrp3VOMXg/s320/285086_184471671616896_100001621938139_497879_4705932_n.jpg" width="320" /></a><span class="Apple-style-span" style="-webkit-text-decorations-in-effect: none; color: orange; font-size: large;"> </span><span class="Apple-style-span" style="-webkit-text-decorations-in-effect: none; clear: left; color: black; float: left; margin-bottom: 1em; margin-right: 1em;"><br />
</span><span class="Apple-style-span" style="-webkit-text-decorations-in-effect: none; clear: left; color: black; float: left; margin-bottom: 1em; margin-right: 1em;"><br />
</span></div><div class="separator" style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><span class="Apple-style-span" style="color: #351c75; font-size: large;"><i>മനസ്സുമായൊരു മടക്കം</i></span></div><div style="text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i> </i></span></div></div><div style="text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75;"><i><span class="Apple-style-span" style="font-size: large;">മനസ്സിന്നലെ</span></i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>തുറസ്സിലുയര്‍ന്ന</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>വര്‍ണ്ണങ്ങളില്ലാത്ത </i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>ചിത്ര ഹീനമായൊരു ചുമര്</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>ദുരിത സുര്യനെരിക്കുന്നകംപുറം </i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>ദൂരെ നിയൊരു മരീചിക...!</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>അടുക്കും തോറുമകന്നനന്തമായ് തുടരും ലീല</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>ഇച്ഛകളെല്ലാം ഇറുത്തെറിഞ്ഞു</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>വിടുതിവിടൊഴിയാനായുമ്പോള്</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>സ്മരണമഴ നീരിഴനിട്ടുന്നു</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>സ്മരപ്രിയ മന്ദമണയ്ക്കുന്നിതാ.....</i></span><br />
<span class="Apple-style-span" style="color: #351c75; font-size: large;"><i> </i></span><span class="Apple-style-span" style="color: #351c75; font-size: large;"><i> </i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>പുനം വിട്ടിഴഞ്ഞെത്തും</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>പുതുനാഗത്തിനിളംപത്തിതന്നതിശോഭ</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>അമര്ത്തിച്ചുംബിക്കുമ്പോളെറും </i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>അധരശോണിമ</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>പിടഞ്ഞിമ പാതിയടയും</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>മിഴിമുന</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>പതറിയേറിയമരുമുടലിന്‍</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>കാമന </i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>നീന്തിത്തുടിക്കുമുന്മാദത്തിന്‍</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>ശരമുന</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>ഒഴുകിപ്പരക്കും സുഖനദിയുടെ ആഴം</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>ചിറപൊട്ടും നിര്‍വൃതിയുടെ നിര്‍വേശം </i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>പ്രളയാന്ത്യത്തിനാലസ്യ നിമിഷം</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>മനസ്സിന്ന്</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>എഴുതാതിരിക്കാനാവാത്ത</i></span></div></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i>കവിത കുറിചൊളിപ്പിച്ച</i></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="color: #351c75; font-size: large;"><i>കടലാസ്</i></span></div></div><div style="text-align: left;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><span class="Apple-style-span" style="background-color: white; color: #351c75; font-size: large;"><i><br />
</i></span></div></div><div style="text-align: left;"></div><span class="Apple-style-span" style="-webkit-text-decorations-in-effect: none; clear: left; color: black; float: left; margin-bottom: 1em; margin-right: 1em;"><span class="Apple-style-span" style="-webkit-text-decorations-in-effect: none; clear: left; color: orange; display: inline !important; font-size: large; margin-bottom: 1em; margin-right: 1em;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFLGjLkAlluq5hx31mHnUKn0ZG3QWs_-hSuvKs3xA8NacB2X-YdTMP86v65d-ibTfuFnf0homs2Sw6OGKlqT1X4nDxuBx8xZFzZJY98ttnRzodboOrpAho4_erDvSBpkUU6iDrp3VOMXg/s1600/285086_184471671616896_100001621938139_497879_4705932_n.jpg" imageanchor="1" style="clear: left; display: inline !important; margin-bottom: 1em; margin-right: 1em;"> </a></span></span></div>Unknownnoreply@blogger.com3tag:blogger.com,1999:blog-8149257930380987289.post-91268425871751656982011-07-09T11:55:00.006+05:302011-07-10T10:34:16.750+05:30കവിത<div>വിമാനത്താവളത്തിലെ മൌനമുഹൂര്‍ത്തങ്ങള്‍ </div><div><br />
</div><div>പറയാന്‍ മറന്ന വാക്കില്‍ </div><div>മൌനം ചേക്കേറിയ </div><div>വിഹ്വല നിമിഷം </div><div>കണ്ണിരിനുപ്പില്‍ പുളഞ്ഞു .</div><div>അരുതെന്ന് വിലക്കാനാഞ്ഞ </div><div>മനസ്സ് ,</div><div>നിസ്സഹായതയുടെ </div><div>നിര്ച്ചുഴിയില് വീണ് മറഞ്ഞു </div><div>ഒരു യാത്രയുടെ തുടക്കം </div><div>ഒരു വിരഹകാണ്ന്ധത്തിന്റെയും </div><div>സ്വപ്നങ്ങള്‍ ,കണ്ണിരില്‍ ചാലിചെഴ്തുന്ന-</div><div>മരുപ്പച്ചയിലെക്ക് </div><div>ആകാശയാനമിവിടെ തുടങ്ങുന്നു </div><div>നിശബ്ദം മിഴികളാല്‍ വിട . </div><div>അഴലിന് ശ്യാമതീര്‍ത്ഥ്ങ്ങളില്‍ നിരാടുമീ </div><div>ഘന മൌനമുഹൂര്‍ത്തങ്ങളതിവാചാലം </div><div>അവ മറക്കുവാനെ കഴിയില്ലൊരിക്കലും </div><div>വൃഥാ നാം ശ്രമിക്കിലും.......</div><div></div>Unknownnoreply@blogger.com4tag:blogger.com,1999:blog-8149257930380987289.post-49062377737814113322011-07-04T22:22:00.002+05:302011-07-04T22:34:23.075+05:30കവിതതിരക്കില് പാദുകമെങ്ങോ മറന്നു.<div> വഴി മറന്നു.</div><div> <span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">വഴിത്തരുവും</span> തണലും മറന്നു,</div><div> <span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> </span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">നടപ്പും</span> മറന്നു.</div><div> ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍</div><div> പ്രണയ<span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">സ്മാരകം</span></div><div> ഇനിയി പാദരേണു</div><div> അലയാന്‍ വിധിച്ച <span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> </span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">കാറ്റിണ്റ്റെ</span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> </span> സഹചാരി.</div><div> മൊഴിയാലല്ല സഖി,മിഴിയാല്‍</div><div> മനമെത്ര നാം വിവര്‍ത്തനം ചെയ്ത്.</div><div> ഉടലാലല്ല ഉള്ളറിവാല്‍ <span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">നാമെത്ര</span> പുണറ്ന്നു.</div><div> ഉടലില്‍ നിന്നടറ്‍ന്ന തൂലിക പോല്‍ചിതരുമോറ്‍മ്മ പാറുന്നു</div><div>. അകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു </div>Unknownnoreply@blogger.com5tag:blogger.com,1999:blog-8149257930380987289.post-39762925295593085112011-07-01T21:40:00.002+05:302011-07-01T21:44:36.007+05:30കവിത<div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മാപ്പ്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഒന്ന്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ദ്രവിക്കുമോലയില്‍ മരിക്കുമക്ഷരം</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ചികഞ്ഞകത്തൊരാള്‍ മറയുമോരോ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> സുകൃതങ്ങളെണ്ണി,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഇടക്കയുണരുമ്പോ</span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">ല്ഇടയ്ക്ക് ചൊല്ലുന്നു..</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">. ഉണര്‍ന്നിരുന്നിതുംഉണ്ണീ,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഹൃദിസ്ഥമാക്കുക.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ജ്വലിക്കും യൌവനയുക്തിയില്‍,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> വേണ്ട നിണ്റ്റെ ജരച്ച പൈതൃകമെന്ന്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> തിരസ്കരിച്ചകലുമ്പോള്‍</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> തപിക്കുമേതോ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഭോഗ- തര്‍ഷയില്‍</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> തേടുന്നിവനൊരു കാമതീര്‍ത്ഥം</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> രണ്ട്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ചോരതുപ്പി മരിക്കും പകലിന്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ജഢം തിന്നുടല്‍ ചീര്‍ത്ത-</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> രാവിന്നാസുരതകളില്‍</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> രമിക്കേ ഒര്‍ത്തില്ലൊ,ടുവില്‍</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഗൃഹഗര്‍ഭത്തിലാര്‍ത്തനായി</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> കിടക്കുമ്പോള്‍ </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മലിനഭൂതത്തിലേക്കൊരു നാഭീനാളി</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ശ്ളഥസ്മൃതി ചേര്‍ക്കുമെന്ന്,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മനമിരുണ്ട് വിങ്ങുമെന്ന്...</span></div>Unknownnoreply@blogger.com4tag:blogger.com,1999:blog-8149257930380987289.post-25995087885629794182011-07-01T21:21:00.002+05:302011-07-01T21:26:20.507+05:30കവിത<div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">നാം തമ്മില്‍ എന്ത് ?</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> പ്രിയനേ നാം തമ്മില്‍ എന്ത്?</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ദര്ശമാത്രയില് നാം</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> വിചാരഭാരങ്ങളില്ലാതെപ്രകാശദൂരങ്ങള്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> താണ്ടുന്നുവല്ലോ.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മിഴികളില്‍ വര്ണ്ണങ്ങളെഴുതിയും</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ചലനങ്ങളില്‍ മായ്ച്ചുമിരിക്കുന്നല്ലോ.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മൊഴികളില്‍ മധുരം നിറച്ചും</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നിമിഷങ്ങളില്‍ നുകര്ന്നുമിരിക്കുന്നല്ലോ.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> സ്പര്ശത്തില് കുളിരാല്‍ ദേഹം കഴുകിയും</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> പരാഗം പുതച്ചുമിരിക്കുന്നല്ലോ. </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഹൃദയത്തില്‍ ചാറുന്ന മഴയായും</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> പുറമേ തഴുകുന്ന കാറ്റായുമിരിക്കുന്നല്ലോ.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> വിരഹത്തില്‍ ഇച്ഛയാല്‍ പശിച്ചും</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> വിചാരത്തില്‍ ചുട്ടുമിരിക്കുന്നല്ലോ.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> വര്‍ഷം മണ്ണിനോടെന്നപോലെ പ്രിയനെ,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നീ എണ്റ്റെ ഉള്ളിണ്റ്റെ ആഴത്തിലും </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> കിനാവിണ്റ്റെ പരപ്പിലും ചെയ്യുന്നതെന്ത്?</span></div>Unknownnoreply@blogger.com0tag:blogger.com,1999:blog-8149257930380987289.post-87933405914678473832011-07-01T20:50:00.003+05:302011-07-01T21:04:30.771+05:30നര്‍മ്മം<span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> </span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">വേണാടന് കഥകള്‍</span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div>ജനമേയന്‍ പറഞ്ഞു: ഭഗവന്‍ അങ്ങ് ദേവദാനവാദികളുടെ സ്റ്റോറി പറഞ്ഞല്ലോ.ഇനി കുരുവംശത്തിണ്റ്റേതാവാം ഒട്ടും മുഷിയില്യ. വൈശമ്പായനന്‍ പറഞ്ഞു: വിരോധല്യ. ക്രിസ്താബ്ദം ആയിരത്തിനാനൂറ്റിപ്പത്തില് ദുഷ്യന്തന് എന്നൊരു രാജാവ് വേണാട് രാജ്യം വാണിരുന്നു. "ഒഹോ അപ്പോള്‍ ഒന്നാം പാനിപ്പത്ത് യുദ്ധ ത്തിന് ശേഷമാവും" ജനമേയന്‍ ഇടയ്ക്ക് കയറി.</span><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> വൈശമ്പായന്‍ അത് തുലോം കുട്ടാക്കിയില്ല, മത്രവുമല്ല ഒവര്‍ടേക്ക് ചെയ്യുകയും ചെയ്തു. സമ്പത്സമൃദ്ധിയിലും ധര്മ്മനിഷ്ടയിലും രാജ്യം യൂറോപ്യന്‍ യൂണിയനെക്കാള്‍ മുന്നിലായിരുന്നു. അക്കാലത്ത് നായാട്ട് എന്നൊരു എര്‍പ്പാട് ഉണ്ടായിരുന്നു. ബോറടിക്കുമ്പോഴോ റാണി ശല്യം കൂടുമ്പോഴൊ, രാജാക്കന്മാര് പെട്ടിയും കിടക്കയുമെടുത്ത് കാട് കയറുംഅങ്ങനെ ഒരിക്കല്‍ ദുഷ്യന്തനും പരിവാരങ്ങളും പറമ്പികുളം ആളിയാര്‍ വനമേഖലയില്‍ വേട്ടയ്ക്ക് ഇറങ്ങി. വേട്ടയാടി, വേട്ടയാടി "വേട്ടായാട് വിളയാട്" എന്ന തിരക്കഥ എഴുതി. തദവസരത്തില്‍ അകലെ കണ്വാശ്രമം കാണാന്‍ ഇടയായി. രാജാവ് "എന്നാല്‍ അവിടെ കയറി കണ്വനെ കണ്ട് അനുഗ്രഹം വാങ്ങാമെന്ന്" കരുതി അവിടെയ്ക്ക് പുറപ്പെട്ടു. ആശ്രമ കവാടത്തില്‍ പരിവാരങ്ങളെ നിര്‍ത്തിയിട്ട് രാജാവ് ഒറ്റയ്ക്ക് അകത്തേയ്ക്ക് ചെന്നു. പരിസരത്തൊന്നും ആരെയും കാണാതെ രാജാവ് വിളിച്ചു ചോദിച്ചു. "ഇവിടെ ആരൂല്ലെ?" രാജാവിണ്റ്റെ ഘനഗാഭീരസ്വരം ശ്രവിച്ച്, ആഞ്ജലീനജോളിയെപ്പോലെ ഒരുവള്‍ ഇറങ്ങിവന്നു. അവള് പറഞ്ഞു"അകത്തോട്ട് കേറീന്" /താങ്കള്‍ക്ക് സ്വാഗതമെന്ന് താല്പര്യം/</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">തുടര്‍ന്ന് അര്ഘ്യപാദ്യാദികള്ക്ക് ശേഷം കുശലാന്വേഷണം ആരംഭിച്ചു</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">. "മഴെയൊക്ക ഉണ്ടാ"</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> "റേഷനരിയ്ക്ക് രണ്ട് രൂവ തന്നെ?"</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">"അണ്ണന് വൈയ്യുട്ട് മരുന്നടിയ്ക്കോ?"</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> "ഞാനിനി എന്തര് ചെയ്യണം"ആ സുന്ദര മധുമൊഴികള്‍ കേട്ടിരുന്നപ്പോള്‍ രാജാവിണ്റ്റെ കണ് ട്റോള്‍ റൂമില്‍ ലൂസ് കോണ്ടാക്റ്റ് ഉണ്ടായി. അദ്ദേഹം പറഞ്ഞു "ഞാന്‍ കണ്വമഹര്ഷിയദ്ദത്തെ കാണാന്‍ വന്നതാണ് അദ്ദെം എവിടെ പെയ്യത്?"</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">"അച്ചന് ചന്തേ പെയ്യ്"അവള് പറ്ഞ്ഞു. "വെരാന്‍ താമസിയ്ക്കും ബിവറെജിലും കയറുമെന്ന് തോന്നുന്നു. നാളെ ഒന്നാംതി അല്ലേ?"പഴുത്ത മാങ്ങയില്‍ നോക്കിയിരിക്കുന്ന കാക്കയെപ്പോലെ രാജാവ് അവിടെ കുത്തിയിരുന്നു. "ചെല്ലക്കിളി, നീ ആര്? നിണ്റ്റെ അച്ചനാര്? നീ എന്തോത്തിന് ഇവിട വന്നത്?""നിന്നാണ സത്യം എനിയ്ക്ക് നിന്ന അങ്ങ് പിടിച്ച് കേട്ടാ" "ഞാന്‍ കണ്വമഹര്ഷിടെ മോളാണ് ശകുന്തള""ചുമ്മാ കള്ളം പറയല്ലെ. അദ്ദേം മദ്യം മാത്രമേ കഴിയ്ക്കു മദിരാശിയില്‍ പോവൂല്ലാന്ന് ആര്‍ക്കാണ് അറിയാത്തത്?" "മദിരാശിയോ?" "അല്ല ഈ പെണ്ണുങ്ങളടുത്ത്..... ""അയ്യേ ഒരു നാണോല്ല" ശകുന്തളയ്ക്ക് നാണം വന്നു. "ചെല്ലക്കിളി നീ കളിയ്ക്കാതെ കാര്യം പറഞ്ഞാണ്" "എന്തരണ്ണാ" " അല്ലാ നീ ആര മോള്""പണ്ട് വിശ്വാമിത്രന് എന്ന് പറഞ്ഞ് ഒരു മുനി സൈ ലണ്റ്റെ് വാലിയില്‍ വന്നു തപസിരുന്ന് ആ സമയത്ത് ദേവലോകത്ത് കറണ്റ്റ് ക്ഷാമമുള്ള കാലമാണ്. സൈ ലണ്റ്റെ് വാലിയില്‍ ഒരണക്കെട്ട് പണിയാന്‍ തീരുമാനിച്ച് ഇന്ദ്രനും കൂട്ടരും വരുമ്പോഴുണ്ട് വിശ്വാമിത്രന് അവിടിരിക്കുന്നു. ഈയാള് ഇവിടിരുന്നാല്‍ കാര്യം കുഴയുമെന്ന് വിചാരിച്ച് ഇന്ദ്രന് ദേവലോകത്തെ ഡാന്‍സ് ബാറില്‍ നിന്ന് മേനക എന്ന നര്‍ത്തകിയെ വിശ്വാമിത്രണ്റ്റെ അടുത്തേയ്ക്ക് അയച്ചു. അവര്‍ അവിടെ ചെന്ന് നല്ല നാല് ബെല്ലിഡാന്‍സ് ചെയ്തപ്പോഴെയ്ക്കും പുള്ളിയുടെ തപസ്സ് പൊളിഞ്ഞു. തപസ്സ് പൊളിഞ്ഞ ഗ്യാപ്പിലാണ് ഞാന്‍ ജനിച്ചത്. അമ്മയ്ക്ക്ം അധികകാലമൊന്നും ഇവിടെ നിയ്ക്കാന്‍ പറ്റിയില്ല. ദ്രുതകര്മ്മസേനക്കാര് കയറി ബാറില്‍ പ്രശ്നമുണ്ടാക്കി. ഡാന്‍സേഴ്സിനെ അടിച്ചു. അമ്മ പിന്നെ നിന്നില്ല. റിട്ടേണ്‍ റ്റിക്കറ്റ് ഉണ്ടായിരുന്നതുകൊണ്ട് മടങ്ങി. എന്നെ കാട്ടില്‍ ഉപേക്ഷിച്ചു. അയ്യന് കാണി എന്നെ കാണുമ്പോള്‍ തെണ്ടിപ്പിള്ളേര് "ശ" ആകൃതിയിലുള്ള കുന്തം കൊണ്ട് ഞോണ്ടാന്‍ ശ്രമിക്കുന്നതാണ്. അങ്ങേറ് ഉടനെ തന്നെ എന്നെ കണ്വാശ്രമത്തില്‍ കൊന്ദുചെന്നാക്കി കാര്യം പറഞ്ഞു. അങ്ങനെ "ശ" ആകൃതിയിലുള്ള കുന്തം കൊണ്ട് കുത്താന്‍ ശ്രമിച്ചതിനാല്‍ ശകുന്തള എന്ന് മുനി പേരിട്ടു. കഥകേട്ട് ദുഷ്യന്തണ്റ്റെ വായ വലിയ ഇരുമ്പ് പെട്ടിപൊലെ കുറെ നേരം തുറന്നിരുന്നു. പിന്നിട് ഒരിച്ചയുടെ മരണഹേതുവായിക്കൊണ്ട് അത് തനിയെ അടഞ്ഞു. "ഡേയ് ചെല്ലക്കിളി നീ പറഞ്ഞേക്ക ഉള്ളത് തന്നെ" ദുഷ്യന്തന് ഉന്മേഷവാനായി" അപ്പ നീ രാജകന്യേണ്. തപസ്സ് നിണ്റ്റെ ജ്വോലി അല്ല. ""ഉള്ളത് തന്നേണ്ണാ" ശകുന്തള ഉന്മേഷവതിയായി. "തന്നഡേ തന്ന ഇനി ഒന്നും ആലോചിക്കണ്ട. നെനക്ക് എണ്റ്റെ ഫാര്യ ആവാന്‍ പറ്റ്വോ?" "അതിപ്പോ അണ്ണാ ഞാന്‍ എന്തര് പറയാന്‍" "ചെല്ലക്കിളി നമ്മക്ക് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം പൊടകൊട നടത്താം" "രായാക്കന്മാര്ക്ക് അടുപ്പിലും തുറാം അതുപോലെ യാണാ ഞാന്‍ മുപ്പിന്ന് അറിഞ്ഞാല്‍ കാല് അടിച്ചൊടിയ്ക്കും വീടെല്ലാം ചുടും എനിയ്കൊന്നും അറിയത്തില്ലെ" "എന്തരഡേ മുപ്പിന്നിന് ഇതീ കാര്യം നീ ചുമ്മാ വന്നാണ് പോലും""ശരി അണ്ണണ്റ്റെ ആഗ്റഹം അതാണെങ്കി അങ്ങനെ. വാ നമ്മക്ക് രയിസ്രാപ്പിസിലോട്ട് പോവാം പക്ഷേങ്കി ഒരു കാര്യം ഉണ്ടാവണ പിള്ളേ രായാവാക്കണം അത് സത്യം ചെയ്തു തരണം"ദുഷ്യന്തന് കൂടുതലൊന്നും ചിന്തിച്ചില്ല. അന്നേരത്തെ ആക്രാന്തത്തില്‍ അദ്ദേഹം പറഞ്ഞു. "എന്തരഡേ ഇത്തറ വിശ്വാസമില്ലെ, നിന്നാണ, മുടിപ്പെര അമ്മച്ചിയാണേ, പയലുകളെ എല്ലാത്തിനേം രായാവാക്കാം എന്താ പോരെ?" സാമാന്യത്തിലധികം നീണ്ട ക്യൂ ബിവറേജില്‍ ഉണ്ടായിരുന്നതിനാല്‍ കണ്വന് ആശ്രമം പൂകാന്‍ വൈകി.ആ നേരം കൊണ്ട് നേരമ്പോക്ക് നാലും അറുപത്തിനാലുവിധത്തില് പരീക്ഷിച്ചിട്ട് ദുഷ്യന്തന് കാടു വിട്ടു. "നീ ആ ത്രീഗുണന് ഇങ്ങ് എടുക്ക് തൊണ്ട വരളുന്നു." വൈശമ്പായനന്‍ പറഞ്ഞു. ജനമേയന്‍ ത്രിഗുണന്‍ എടുക്കാന്‍പോയി....</span></div>Unknownnoreply@blogger.com0tag:blogger.com,1999:blog-8149257930380987289.post-72715398541247399402011-07-01T20:42:00.002+05:302011-07-01T20:45:01.738+05:30കഥ<span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">ശലഭനൃത്തം </span><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഗതകാലപ്രതാപത്തിണ്റ്റെ ചിരസ്മരണ പേറിക്കിടക്കുന്ന പ്രവാഹപഥത്തിന് നടുവിലെ പുഴയുടെ മെല്ലിച്ച ശരീരത്തിനരുകില്‍ അവര്‍ നിന്നു. വിശദാംശങ്ങള്‍ ശ്രദ്ധിച്ചെടുത്ത ഒരു നിശ്ചല ഛായാചിത്രം പോലെ കുറെ നേരം കൂടി അവര്‍ അങ്ങനെ തുടര്‍ന്നതിനൊടുവില്‍ ശങ്കരന് ചോദിച്ചു "പവിത്രാ നീ അമ്മയെ മനസ്സില്‍ നന്നായി വിചാരിച്ചോ?" "ഉവ്വ്"അതു പറയുമ്പോള്‍ അയാള്‍ ഒരു വിസ്ഫോടനത്തിണ്റ്റെ വക്കിലാണെന്ന് രമയ്ക്ക് തോന്നി. അവള് അയാളുടെ കൈത്തണ്ടയില്‍ തൊട്ടു. ആ സുഖസ്പര്ശത്തിണ്റ്റെ സ്നേഹ സുലഭതയില്‍ പവിത്രണ്റ്റെ മിഴികള്‍ നിറഞ്ഞു. "നമുക്ക് ഇച്ചിരെ പിന്നോട്ട് നില്ക്കാം" രമ പറഞ്ഞുഅത് ശരിയെന്ന് പവിത്രനും തോന്നി. രമയുടെ സഹായത്തോടെ മാറി നിന്നയിടത്ത് നിന്ന് അയാള്‍ മുകളിലുള്ള ഏതോ അദൃശ്യസാന്നിധ്യത്തിണ്റ്റെ കാരുണ്യത്തിനെന്ന പോലെ മുഖമുയര്‍ത്തി, പിന്നെ ശ്രദ്ധയോടെ കൈകൊട്ടി, ബലിക്കാക്കകള്‍ പറന്നുവരുമെന്ന് അയാള്‍ പ്രതീക്ഷിച്ചദിക്കിലേക്ക് കാത് കൂര്‍പ്പിച്ചു. ഏറെ നേരത്തിനുശേഷവും കാക്കകളൊന്നും വരാത്തതില്‍ ഖേദിച്ച് രമ നാലുപാടും നോക്കി. അവിടെയെങ്ങും ഒരു കാക്കയെപ്പോലും കാണാനില്ല. ആവശ്യമില്ലെങ്കില്‍ ഈ ദേശം മുഴുവന്‍ കാക്കകളായിരിക്കുമെന്ന് അവള് ഓര്‍ത്തു. "ദൈവങ്ങളെ ഒരു കാക്കയെങ്കിലും ഇങ്ങോട്ട് പാറി വരണേ" പ്രാര്‍ത്ഥനയോടെ നാലുപാടും നോക്കുമ്പോള്‍ പുഴയ്ക്ക് അക്കരെ ആകാശവിതാനങ്ങള്‍ പിളര്‍ന്ന് ഉയര്ന്നുനില്ക്കുന്ന ആഞ്ഞലിമരത്തിലെ ഫലസമര്‍ദ്ധി ആഘോഷിക്കുന്ന കാക്കക്കൂട്ടത്തെ അവള് കണ്ടു"മുത്തപ്പാ അതിലൊന്നിനെങ്കിലും ഇങ്ങോട്ട് പാറിവരാന്‍ തോന്നണേ" വലിയൊരു ജീവിതസാഫല്യത്തിനെന്നപോലെ രമയുടെ മനസ്സ് പ്രാര്‍ത്ഥനാഭരിതമായി. പക്ഷേ കാക്കകളൊന്നും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. നിറകണ്ണുകളുമായി ആകാശത്തേക്ക് ഏറെനേരം നോക്കിനിന്ന അവളുടെ കാഴ്ചവട്ടത്തിണ്റ്റെ അറ്റത്തുനിന്ന് ഒടുവില്‍ കറുത്ത ബിന്ദുപോലെ രുപപ്പെട്ട ബലിക്കാക്ക പിണ്ഡച്ചോറിനരുകില്‍ പറന്നിറങ്ങി. വൈകിയതിലെ ഖേദപ്രകടനം പോലെ ചാഞ്ഞും ചരിഞ്ഞും പരിസരം വീക്ഷിച്ചുകൊണ്ട് ബലിക്കാക്ക പിണ്ഡമുണ്ണുകയെന്ന ആത്മീയവൃത്തിയില്‍ മുഴുകി. "രമേ.." പവിത്രന് വിളിച്ചു. "വന്നു പവിത്രേട്ടാ...." അവള് താഴ്ന്ന സ്ഥായില്‍ പറഞ്ഞു. അയാളുടെ കൈകള്‍ അവളെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവള് സ്വന്തം കൈപ്പത്തി അയാളുടെ കൈയിലേക്ക് വച്ചുകൊടുത്തു. ഉള്ള് പൊള്ളിച്ചു നിന്നൊരു ഉത്കണ്ഠ അകന്നൊഴിഞ്ഞതിണ്റ്റെ ആശ്വാസത്തുടുപ്പുകള്‍ ആ കൈകളിലൂടെ അവളുടെ ഹൃയത്തിലേക്ക് പ്രവഹിച്ചു. ആ പ്രവാഹത്തിണ്റ്റെ അനുഭവസൌഖ്യത്തില് ലയിച്ച് കുറേനേരം കൂടിയവര്‍ അവിടെ നിന്നതിനു ശേഷം ശങ്കരന് മുന്നിലും രമയും പവിത്രനും പിന്നിലുമായി ഇടവഴിയിലൂടെ ജീവിതമേല്പിച്ച പരുക്കുകള്‍ എണ്ണി നടക്കാന്‍ തുടങ്ങി. ഏറെക്കുറെ വിജനവും നിര്‍ജീവവുമായ തെരുവിലേക്കിറങ്ങി ആ യാത്ര തുടരുമ്പോള്‍ പവിത്രണ്റ്റെ സാന്നിധ്യം രമയുടെ ചുമലിലെ അയാളുടെ കരസ്പര്‍ശം മാത്രമായി ചുരുങ്ങുന്നത് അവള് അറിഞ്ഞു. ആ കരസ്പര്‍ശനമേറ്റിരിക്കുന്ന ഈ ശരീരമാണ് പവിത്രേട്ടണ്റ്റെ വെളിച്ചം. അവള് ഓര്‍ത്തു. ആ വെളിച്ചമാണല്ലോ ഇത്രയും കാലം അയാളെ നയിച്ചതെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് അത്ഭുതം തോന്നി. തെരുവിണ്റ്റെ കോണിലോ അനാഥാലയത്തിലോ ഒടുങ്ങേണ്ടതായിരുന്നു തണ്റ്റെ ജീവിതം. ഉത്ഭവമറിയാത്തൊരു ഒഴുക്കാണല്ലോ അതെന്നും. എവിടെയെല്ലാമോ തട്ടിത്തടഞ്ഞ് കുറെക്കാലം ഒഴുകി. പിന്നെ ലോകത്തിണ്റ്റെ കാഠിന്യത്തിലേക്ക് വരണ്ട് പോകുമെന്ന് പ്രതീക്ഷിച്ച ഏതോ തിരുവില്‍ നിന്ന് പവിത്രേട്ടണ്റ്റെ അമ്മ കോരിയെടുക്കുകയായിരുന്നു..... സ്മരണകള്‍ തിങ്ങിനിറയാന്‍ തുടങ്ങിയപ്പോള്‍ പവിത്രണ്റ്റെ അമ്മയോടുള്ള കൃതഞ്ജതയാല്‍ അവളുടെ ഹൃദയം നിര്‍മ്മലമായി. ജീവിതത്തില്‍ നിന്ന് പ്രകാശം ചോര്‍ന്നുപോകുന്ന മകനുവേണ്ടി ജീവിച്ച ദരിദ്രയാരു വിധവ, ഒരു അനാഥപെണ്‍കുട്ടിയുടെ ജിവിതം ഇഴമുറുക്കമുള്ള അനേകം സ്നേഹപാശങ്ങളാല്‍ ആ മകനു ചുറ്റും ബന്ധിച്ച് നിര്‍ത്തിയിട്ട് കടന്നുപോയിരിക്കുന്നു. സ്നേഹവതിയായ അവളോടൊപ്പം ലോകത്തിണ്റ്റെ നിറങ്ങളില്‍ മുഴുകിയവന് ജീവിക്കട്ടെയെന്ന് അവര്‍ തീരുമാനിച്ചിരിക്കണം. ജീവിച്ചിരിക്കുന്നവര്‍ക്ക് കണ്ണുകള്‍ ദാനം ചെയ്യാനാവില്ലയെന്ന ലോകവിവരമാവണം വിഷക്കായ അമൃത് പോലെ ഭക്ഷിക്കാന്‍ ആ അമ്മയ്ക്ക് ഉള്‍ക്കരുത്ത് നല്‍കിയത്. അമ്മയുടെ കണ്ണുകളിലുടെ ലോകത്തിലെ പ്രിയപ്പെട്ടതെല്ലാം കാണാന്‍ കാത്തിരിക്കുന്ന മകനാകട്ടെ അമ്മ ആത്മഹത്യചെയ്തതാണെന്ന് അറിഞ്ഞിട്ടുമില്ല. ആ അറിവ് അയാളെ തകര്‍ക്കുമെന്നറിയാവുന്നതുകൊണ്ട് ആരുമത് അയാളോട് പറഞ്ഞതുമില്ല. മേലിലാരുമത് പറയരുതേയെന്ന പ്രര്‍ത്ഥനയില്‍ ഉള്ളുരുക്കികൊണ്ടവള്‍ അവനോടൊപ്പം നടന്നു. തണ്റ്റെ കൊപ്രാകളത്തിനരുകിലെത്തിയപ്പോള്‍ ശങ്കരന് പറഞ്ഞു. "പവിത്രാ ഞാനിങ്ങോട്ട് കയറുന്നു. നിയ്യ് നാളെ രാവിലെ തന്നെ തയ്യാറായിരിക്കണം ഞാന്‍ അങ്ങോട്ടെത്തിക്കൊള്ളാം" "ഉവ്വ്" പവിത്രണ്റ്റെ ശബ്ദം ഒരു തേങ്ങലിണ്റ്റെ നീറ്റലില്‍ പുളഞ്ഞു. ശങ്കരേട്ടന് എന്ന കാരുണ്യത്തിലേക്കുള്ള സ്നേഹദൂരമളക്കാന്‍ ഉപാധികളില്ലാതെ കുഴങ്ങി നിന്ന പവിത്രനെ രമ മെല്ലെ മുന്നോട്ട് നടത്താന്‍ തുടങ്ങി. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു, ഈ കൊപ്രാകളത്തിണ്റ്റെ പരിധിയിലാണ് തണ്റ്റെയും കുടുബത്തിണ്റ്റെയും ജീവിതം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നത്. കാഴ്ചയില്ലെങ്കിലും ഈ കൊപ്രാകളത്തിലെ പ്രധാന ജോലിക്കാരനാണ് താന്‍. കാഴ്ചയുള്ളവരെക്കാള്‍ നാന്നായി താന്‍ തേങ്ങ പൊളിക്കുമെന്ന് ശങ്കരേട്ടന് എപ്പോഴും പറയാറുണ്ട്. അതൊരുപക്ഷേ വാത്സല്യം നിറഞ്ഞൊരു അതിശയോക്തിയാവാം. അല്ലെങ്കില്‍ എല്ലാവരെക്കാളും കൂലി കൂടുതല്‍ തരുമ്പോള്‍ അതൊരു ദയാവായ്പിണ്റ്റെ ഇളവായി തനിക്കും മറ്റുള്ളവര്‍ക്കും തോന്നാതിരിക്കാനാവും അങ്ങനെയൊരു മുന്കൂറ് ജാമ്യം. കാഴ്ചകുറഞ്ഞുപോകുന്ന കുഞ്ഞിനെ എവിടെ എങ്ങനെ ചികില്‍സിക്കണമെന്ന അറിവോ കഴിവോ അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും ശങ്കരേട്ടണ്റ്റെ ഉത്സാഹത്തില്‍ ആദ്യം കുറെ ചികില്‍സ നടന്നിരുന്നു .ഒന്നും ഗുണപ്പെട്ടില്ല.ഫലശൂന്യമായ ഏതൊരു ശ്രമത്തിണ്റ്റെയും തുടര്‍ച്ച സാധാരണക്കാരിലുണ്ടാക്കുന്ന ഒരു നിസ്സഹായതയുണ്ടല്ലോ ആ നിസ്സഹായതയില്‍ ശങ്കരേട്ടനുള്‍പ്പടെ എല്ലാവരും ദിക്കറിയാതെ കുഴങ്ങിനിന്നു. എല്ലാം കേട്ടറിവാണ്. എങ്കിലും ഒര്‍മ്മയിലെ പഴയചീന്തുകളിലിപ്പോഴും വര്‍ണ്ണങ്ങളുണ്ട്. പിന്നെയെപ്പോഴാണ് ജീവിതത്തില്‍ നിന്ന് വര്‍ണ്ണങ്ങള്‍ മാഞ്ഞ്മങ്ങിയതെന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല. അമ്മ മരിച്ചപ്പോള്‍ ശങ്കരേട്ടനാണ് പട്ടണത്തില്‍ നിന്ന് ഡോക്ടന്മാരെ കൊണ്ടു വന്നത്. അവര്‍ അമ്മയുടെ കണ്ണുകള്‍ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. അത് തനിക്ക് വച്ചുതരും. അതിനാണ് നാളെ പട്ടണത്തിലേക്ക് പോകുന്നത്. പവിത്രന് ഗതകാല സ്മരണകളില്‍ മുങ്ങിത്താഴുമ്പോള്‍ രമ വരുംവരായ്കകളില്‍ ചിന്തയിറക്കി മെല്ലെ തുഴയാന്‍ തുടങ്ങി. പവിത്രന് തുറന്നുകിട്ടാന്‍ പോകുന്ന കാഴ്ചയുടെ അപാരവിസ്തൃതിയില്‍ തണ്റ്റെ സ്ഥാനമെവിടെയായിരിക്കുമെന്നവള്‍ ഓര്‍ത്തുനോക്കി. എന്നും ഒരേനിരപ്പില്‍ നടന്ന് ജീവിതം താണ്ടാമെന്ന് ധരിക്കുന്നത് വ്യാമോഹമാണെന്ന് രമയ്ക്ക് അപ്പോള്‍ തോന്നി. അതുകൊണ്ടുതന്നെ മുന്നിലുള്ള നിമ്നോന്നതങ്ങളുടെ അദൃശ്യസ്ഥാനങ്ങളെയോര്‍ത്ത് അവള് വ്യാകുലപ്പെടാന്‍ തുടങ്ങി. "ഇല്ല. "പവിത്രേട്ടന് കാഴ്ചകള്‍ കാണുന്ന കണ്ണുകള്‍ അമ്മായിയുടെ കണ്ണുകളല്ലേ? ആ കണ്ണുകള്‍ക്ക് തന്നെ എത്ര ഇഷ്ടമായിരുന്നുവെന്ന ചെറുകാറ്റ് അവളെ തഴുകിത്തുടങ്ങുമ്പോഴേക്ക് അവര്‍ വീട്ടുമുറ്റത്തെത്തിയിരുന്നു. ൨അടുത്ത പ്രഭാതത്തില്‍ സ്നേഹം പോലെ വ്യാപിച്ചുനിന്ന മഞ്ഞിണ്റ്റെ ഇളംകുളിരിലൂടെ രമയും പവിത്രനും വയല്‍ വരമ്പിലൂടെ അക്കരയുള്ള ക്ഷേത്രത്തിലേക്ക് നടന്നു. ശ്രീകോവിലിനുള്ളിലെ പ്രഭാപൂരത്തില്‍ മുങ്ങിനിന്ന മൂര്‍ത്തിക്ക് മുന്നില്‍ കാരുണ്യത്തിനും അനുഗ്രഹത്തിനും വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം ശിരസ്സ് നമിച്ചു നില്ക്കുമ്പോള് രമയുടെ ഉള്ളില്‍ തിരയടിക്കുന്ന സങ്കടങ്ങളുടെ പെരുങ്കടല്‍ കണ്‍ചിമിഴിലേക്ക് നീട്ടിത്തെറിപ്പിച്ച നീര്‍ത്തുള്ളികള്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങി. അവള് പെട്ടെന്ന് മുഖം തുടച്ച് ചുറ്റും നോക്കി. ഇല്ല ആരും കണ്ടിട്ടില്ല. പ്രസാദം വാങ്ങി മടങ്ങുമ്പോള്‍ പാല്ക്കുപ്പികള് അടുക്കിയ സഞ്ചിയുമായി പാറുവമ്മ എതിരെ വന്നു.അടുത്ത് എത്തിയപ്പോള്‍ അവര്‍ വിളിച്ചു. "പവിത്രോ". ശബ്ദപരിചയം നല്കിയ തിരിച്ചറിവില്‍ അയാള്‍ പറഞ്ഞു. "ഞങ്ങള്‍ ആശുപത്രിയില്‍ പോകുന്നു""ദൈവാധീനമുണ്ടാകും മക്കളേ" അവര്‍ തണ്റ്റെ ജരച്ചവിരലുകള്‍ പവിത്രണ്റ്റെ മുഖത്തോട് ചേര്‍ത്തു. അപ്പോള്‍ ഊര്‍ജ്ജത്തിണ്റ്റെ ഒരു ചെറുവീചി തണ്റ്റെ ഉള്ളിലേക്ക് ഒഴുകുന്നതായും ആ ഒഴുക്കില്‍ അതുവരെ ഉള്ളില്‍ അടിഞ്ഞുകിടന്ന അധൈര്യത്തിണ്റ്റെ അവശിഷ്ടങ്ങള്‍ ഒഴുകിപ്പോകുന്നതായും അയാള്‍ക്ക് തോന്നി. രമയും പവിത്രനും പാടം കടക്കുവോളം അവരെ നോക്കിനിന്ന പാറുവമ്മ പാല് പകരുന്ന വീടുകളിലെല്ലാം പവിത്രന് ആശുപത്രിയിലേക്ക് പോയ വാര്‍ത്തയും പകര്‍ന്നു. ഇനിയും പിന്‍വാങ്ങാന്‍ വിസമ്മതിക്കുന്നൊരു നന്മയുടെ പ്രേരണയാല്‍ കേട്ടവര്‍ കാലൂഷ്യമില്ലാതെ അത് അടുത്തയാളോട് പറഞ്ഞ്, ഗ്രാമം സാവധാനം ആ വാര്‍ത്ത അറിയുമ്പോള്‍ പവിത്രനും രമയും ആശുപത്രിയിലേക്കുള്ള യാത്രയില്‍ ബസ്സിലായിരുന്നു. ൩ പുറത്തുനിന്ന് അടിച്ചുകയറിയ കാറ്റില്‍ മുങ്ങിയിരിക്കുമ്പോള്‍ പവിത്രണ്റ്റെ മനസ്സില്‍ തെളിച്ചമില്ലാതെ കടന്നുവന്നത് മനുഷ്യരും ഉപകരണങ്ങളും നിഴലുകളായി വിന്യസ്സിക്കപ്പെട്ട ഒരു മുറിയുടെ അടവില്‍ ജ്വലിച്ചു നിന്ന തീവ്രദീപ്തിക്ക് കീഴെ മേശമേല്‍ വിശേഷവസ്ര്തങ്ങളണിഞ്ഞ് കിടക്കുന്ന സ്വന്തം രൂപമായിരുന്നു. അതയാളെ അലോരസപ്പെടുത്താന്‍ തുടങ്ങി. കണ്ണിനുമുന്നില്‍ തങ്ങി നില്ക്കുന്ന മൂടല്മഞ്ഞിണ്റ്റെ കനത്തപാളി ഭേദിക്കാനാവുന്നില്ല. കാറ്റിനുനേരെ മുഖം തിരിച്ച് കണ്ണുകള്‍ അടച്ചിരുന്നപ്പോള്‍ സുഖമുള്ളകുളിരിനോടൊപ്പം ഓപ്പറേഷന് തിയറ്ററിലേതെന്ന് അയാള്‍ കരുതിയ കുറെ ശബ്ദങ്ങള്‍ ഉള്ളിലേക്ക് കടന്നുകയറി. ഡോക്ടറുടെ മനുഷ്യശബ്ദം ശസ്ര്തക്രിയാഉപകരണങ്ങളുടെ ലോഹശബ്ദംശീതികരണിയുടെ യന്ത്രശബ്ദം..... ഇപ്പോള്‍ ചിത്രം തെളിഞ്ഞതും വ്യക്തവുമാണ്.കഴ്ചയെക്കാള്‍ ശബ്ദം തണ്റ്റെ ഭാവനയെപ്പോലും മിഴുവുറ്റതാക്കുന്നുവെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് അതിശയം തോന്നി. ശബ്ദങ്ങളിലൂടെ തന്നിലേക്കെത്തിയ ലോകത്തിണ്റ്റെ വര്‍ണ്ണ വൈപുല്യങ്ങള്‍ കണ്ടറിയാന്‍ വെമ്പുന്ന പവിത്രന് അതിന് വിലങ്ങുതടിയായി നില്ക്കുന്ന തണ്റ്റെ ആശ്രയത്വം അവസാനിക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് അപ്പോള്‍ ഭാവനചെയ്യാനായില്ല. എങ്കിലും ലോകത്തിണ്റ്റെ സൌന്ദ്യര്യം മുഴുവന്‍ താന്‍ കണ്ണുകളാല്‍ അവാഹിക്കുമെന്ന് അയാള്‍ ഉറപ്പിച്ചു. സൌന്ദര്യം!രമയെക്കാള്‍ സൌന്ദര്യം സുജയ്ക്കുണ്ട്. കരുണേട്ടന് അങ്ങനെയാണ് പറയാറ്. തനിക്കത് കണ്ടറിയാന്‍ സാധിച്ചിട്ടില്ല. ആ ശബ്ദവും സ്പര്‍ശവും വേറിട്ടതാണ്. അവള്‍ക്ക് ആരുടേയും മനസ്സിളക്കുന്നൊരു ഗന്ധമുണ്ട്. രമയ്ക്കും ഹൃദ്യമായൊരു ഗന്ധമാണ്. "പവിത്രേട്ടാ ആശുപത്രി അടുക്കാറായി." രമയുടെ പതിഞ്ഞ ശബ്ദം അയാളെ ഉണര്‍ത്തി. ൪ നന്ദ്യാര്‍വട്ടങ്ങള്‍ പൂത്തുനിന്ന വലിയ വളപ്പിലെ ആശുപത്രിക്കെട്ടിടം ഒരു സുഖസ്വപ്നത്തില്‍ നിന്ന് ഉണരുന്നതുപോലെ സജീവമാകുന്നതേയുള്ളു. ആ സജീവതയിലേക്ക് ആണ്ട്മുങ്ങി ആശുപത്രിവരാന്തകളിലൂടെ അലഞ്ഞ്, ഒടുവില്‍ പേരു രജിസ്റ്റര്‍ ചെയ്ത് ഡോക്ടറുടെ മുറിക്ക് മുന്നില്‍ കാത്തിരിക്കുമ്പോള്‍ അവരുടെ ആധികള്‍ പ്രാര്‍ത്ഥനതേടിയിറങ്ങി. പ്രതീക്ഷ ചമയങ്ങളണിഞ്ഞ് ദൂരെ കാത്തുനിന്നു. പേരു വിളിച്ചപ്പോള്‍ പവിത്രനോടൊപ്പം ശങ്കരനും ഉള്ളിലേക്ക് പോയി. തനിച്ചായപ്പോള്‍ രമയോര്‍ത്തത് കൈയിലെ കാശ് തികയുമോയെന്നായിരുന്നു. ഒരുപാട് പണം വേണ്ടിവരുമോ ആവോ?എങ്കില്‍ കുഴങ്ങിയതു തന്നെ. പിന്നെ ഒരാശ്വാസം ശങ്കരേട്ടനാണ്. ആ ആശ്വാസത്തില്‍ അവള് പവിത്രനുമായുള്ള വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. പണ്ടേ നിശ്ചയിച്ച കാര്യമാണ്. ഇനിയത് നീട്ടേണ്ട കാര്യമില്ല. ഓപ്പറേഷനും വിശ്രമവുമൊക്കെ കഴിയട്ടെ പവിത്രേട്ടന് തന്നെ വിവാഹക്കാര്യം പറയും. അവള്‍ക്ക് ആഹ്ളാദം തോന്നി. എന്നാല്‍ തിരിച്ചറിയാനാവാത്തതൊന്ന് ഉള്ള് മഥിക്കാന്‍ തുടങ്ങിയപ്പോള്‍ അവള് വരാന്തയിലെ ഇരിപ്പടം വിട്ട് മുറ്റത്തേക്ക് ഇറങ്ങി. പുല്‍ത്തകിടിയുടെ പലഭാഗത്തും വെണ്മതൂകി നന്ദ്യാര്‍വട്ടങ്ങള്‍ പൂത്തുനിക്കുന്നു. അവള് ഒരു ചെടിയുടെ അടുത്തേക്ക് നടന്നു. നേരിയ പൂഗന്ധം വ്യാപിച്ചു നിന്ന ആ പരിസരം അല്പം ആശ്വാസം പകര്‍ന്നപ്പോള്‍ അവള്‍ക്ക് കുറ്റബോധം തോന്നി. എന്തിനാണ് താന്‍ പവിത്രേട്ടനെക്കുറിച്ച് അരുതാത്തത് ചിന്തിക്കുന്നത്?. ആ സ്നേഹത്തിണ്റ്റെ ഇളംചൂട് എത്രയെത്ര സന്ദര്‍ഭങ്ങളില്‍ തണ്റ്റെ ഉള്ള് തൊട്ടറിഞ്ഞിട്ടുണ്ട്. ഇനിയിപ്പോള്‍ അങ്ങനെയൊന്നുമില്ലെങ്കില്‍ പോലും ആ കണ്ണുകള്‍ക്ക് കാഴ്ച കിട്ടിയാല്‍ മതി. തനിക്ക് സന്തോഷമാവും ൫ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കണ്ണ് പരിശോധിക്കുന്നതിനായ് പവിത്രന് തണ്റ്റെ മുന്നിലുള്ള യന്ത്രത്തില്‍ മുഖം ചേര്‍ത്ത് അതിണ്റ്റെ യാന്ത്രികതയിലേക്ക് സ്വയം സമര്‍പ്പിച്ചു. അപ്പോള്‍ ഒര്മ്മയില് ഇത്തരമൊരനുഭവത്തിണ്റ്റെ രേണുക്കള്‍ ഇല്ലെന്ന കണ്ടെത്തലില്‍ അയാള്‍ പരിഭ്രമിച്ചു. കേട്ടറിവിണ്റ്റെ നിശ്ചയങ്ങള്‍ക്ക് വിപരീദമായെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് അയാള്‍ക്ക് തോന്നി. ആ തോന്നലിലൂടെ ഒളിച്ചുകടന്ന ഭീതി മനസ്സിണ്റ്റെ സ്ഫടികഭിത്തിയില്‍ മര്‍ദ്ദിച്ച് അയാളുടെ ഏകാഗ്രത കെടുത്തിക്കൊണ്ടിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമ്പോഴും ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴും നിയന്ത്രണമേതുമില്ലാതെ മനസ്സില്‍ കുമിഞ്ഞുകൊണ്ടിരുന്ന ഭീതി തുറന്നുവിടാന്‍ ഒടുവിലയാള്‍ പ്രാര്‍ത്ഥനാജാലകം തുറന്നു. സമയത്തിണ്റ്റെ തുടര്‍ച്ചയില്‍ പരിശോധനകളിലൂടെ ഒഴുകുമ്പോള്‍ ആ ജാലകപ്പഴുതിലൂടെ സ്വപ്നത്തിണ്റ്റെ ഒരു ചില്ല അയാള്‍ക്ക് ദൃശ്യമായി. ഒറ്റയ്ക്ക് പാടവരമ്പിലൂടെ കാഴ്ചകള്‍ കണ്ട് നടന്ന്...... തോടിന് കുറുകെയിട്ട തെങ്ങിന് തടി കടന്ന് ക്ഷേത്രത്തിലേക്ക്. പിന്നെ കൊപ്രാകളത്തിലേക്ക്..... പരിശോധനകള്‍ക്കൊടുവില്‍ ശങ്കരനോപ്പം പുറത്തേക്ക് നടക്കുമ്പോള്‍ ആ സുഖസ്വപ്നം വച്ചുനീട്ടിയ പുത്തന്‍ പ്രതീക്ഷകളില്‍ അയാളുടെ ഹൃദയം താളംതെറ്റി മിടിച്ചു. ൬ ആദ്യ പറക്കലിന് ശേഷം കൂടണഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെ പവിത്രന് രമയുടെ അരികിലിരുന്നു. രമയോട് പരിശോധനാമുറിയിലെ വിശേഷങ്ങള്‍ പവിത്രന് വിവരിക്കുമ്പോള്‍ ആശുപത്രിവരാന്തയില്‍ ആ സല്ലാപം കണ്ടു നിന്ന ശങ്കരന് എപ്പോഴോ ഒരു ഹര്‍ഷബിന്ദുവിലേക്ക് സ്വയം നഷ്ടപ്പെട്ടു. "പവിത്രണ്റ്റെ കൂടെ വന്നതാരാണെ"ന്നൊരു ശബ്ദം വരാന്തയിലേക്ക് വീശിയ വെണ്മയില് നിന്നുയര്‍ന്നപ്പോള്‍ ശങ്കരന് സ്ഥലകാലങ്ങള്‍ വീണ്ടെടുത്തു കൊണ്ട് പറഞ്ഞു. "ഞാനാണ്" "ഡോക്ടര്‍ വിളിക്കുന്നു"നഴ്സിനോടൊപ്പം ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോള്‍ ഹൃദയം നുറുക്കൊന്നൊരു വാര്‍ത്തയാണ് ഡോക്ടര്‍ പറയാന്‍ പോകുന്നതെന്ന് അയാള്‍ തണ്റ്റെ വന്യവിചാരങ്ങളില്‍ പോലും പ്രതീക്ഷിച്ചില്ല. ൭തിരികെ വരാന്തയിലേക്ക് നടക്കുമ്പോള്‍ ഡോക്ടറുടെ ശബ്ദം ശങ്കരണ്റ്റെ കര്‍ണ്ണപുടങ്ങളില്‍ ആര്‍ത്തുകൊണ്ടിരുന്നു. ".........പവിത്രന് കാറ്ററാക്റ്റ് എന്ന പ്രശ്നമാണ് അതുകൊണ്ട് കണ്ണ് മാറ്റി വയ്ക്കാന്‍ സാധിക്കില്ല കോര്‍ണിയ്ക്ക് പ്രശ്നമുള്ളപ്പോഴാണ് അത്തരം ശസ്ര്തക്രിയ നടത്തുന്നത്........ ""ദൈവമേ ഈ കുഞ്ഞുങ്ങളുടെ പ്രതീക്ഷകള്‍ ക്ഷണികസുന്ദരമായൊരു ശലഭനൃത്തം മാത്രമായിരുന്നോ?" അയാളുടെ ഉള്ള് തേങ്ങി. ൮ശങ്കരന് ഇലകൊഴിഞ്ഞ വൃക്ഷം പോലെ രമയ്ക്കും പവിത്രനും മുന്നില്‍ നിന്നു. ആ നില്പിലെ സങ്കടം രമയിലെയ്ക്ക് പ്രസരിച്ചപ്പോള്‍ രമ എഴുന്നേറ്റുകൊണ്ട് ചോദിച്ചു. "എന്തുണ്ടായി ശങ്കരേട്ടാ കാശ് കൂടുതല്‍ വേണമെന്ന് പറഞ്ഞോ? "ശങ്കരന് വേരടര്‍ന്ന് ഉലഞ്ഞു. പറയണമോ അതോ..... പക്ഷേ പുറത്തേക്ക് വരാന്‍ വെമ്പിനിന്ന വാക്കുകള്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് ചുണ്ടില്‍ നിന്നും വിറച്ചു ചിതറി. "എല്ലാം വെറുതെയായി മോളെ" രമയ്ക്ക് ആദ്യ അമ്പരപ്പില്‍ ഒന്നും മനസ്സിലായില്ല. എന്നാല്‍ ശങ്കരണ്റ്റെ മുഖം രേഖപ്പെടുത്തുന്ന വിപത്തിണ്റ്റെ അടയാളങ്ങള്‍ ഉള്ളിലൂടെ ഒരു കൊള്ളിമീന്‍ പായിച്ചുകൊണ്ട് അവളുടെ പ്രജ്ഞയില്‍ തൊട്ടപ്പോള്‍, ഇരമ്പി വന്ന സങ്കടം തൊണ്ടയില്‍ വഴിമുട്ടി അവള് ശബ്ദമില്ലാതെ കരഞ്ഞു.... ശമിക്കാത്ത സങ്കടത്തിണ്റ്റെ ഒഴുക്കിനിടയിലെപ്പോഴോ അവള് ചോദിച്ചു. "ഇതിനായിരുന്നോ ശങ്കരേട്ടാ.... അമ്മായി... ""മോളേ...."ശങ്കരന് ശാസിക്കുമ്പോലെ മന്ത്രിച്ചുകൊണ്ട് തണ്റ്റെ വിറയ്ക്കുന്ന മെല്ലിച്ചവിരലുകളാല്‍ അവളൂടെ ചുണ്ടുകള്‍ മൂടി. അവളാകട്ടെ കൈയില്‍ നിന്നും ഊര്‍ന്നു പോകുന്ന തുണി പോലെ ചുമരിലുരസി താഴെ വീണുചുരുണ്ടു. അപ്പോഴേക്ക് തണ്റ്റെ മുന്നില്‍ അരങ്ങേറുന്ന നിഴല്‍നാടകത്തിലെ നായകന് താനാണെന്ന ബോധ്യം പവിത്രണ്റ്റെ ഉള്ളിലൊരു സ്ഫോടമുണ്ടാക്കി. എന്നിട്ടും എതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ താന്‍ താലോലിച്ച സ്വപ്നങ്ങളുടെ കുഴിമാടത്തിനരുകിലിരുന്നയാള്‍ ധൈര്യം സംഭരിക്കാനൊരു ശ്രമം നടത്തി. "കരയല്ലേ രമേ" തകര്‍ന്നു തരിപ്പണമായ ഹൃദയത്തിണ്റ്റെ ആഴത്തില്‍ വാക്കുകള്‍ പരതിക്കൊണ്ട് പവിത്രന് എഴുന്നേല്ക്കാന് ശ്രമിച്ചു. പ്രകാശവും പ്രതീക്ഷയും വറ്റിയ അയാളുടെ കണ്ണുകളില്‍ നിന്നും നിറഞ്ഞു കവിഞ്ഞ സങ്കടപ്രവാഹത്തില്‍ പിടിച്ചു നില്ക്കാനാവാതെ ശങ്കരന് മേല്‍മുണ്ട് വായില്‍ തിരുകി അടുത്തുള്ള ബഞ്ചില്‍ ഇരുന്നു. "രമേ....." കൈകള്‍ മുന്നിലേക്ക് നീട്ടി ആധിയോടെ അവളെ അന്വേഷിക്കുമ്പോള്‍ പവിത്രന് പറഞ്ഞുകൊണ്ടിരുന്നു. "കരയല്ലെ രമേ.. കരയല്ലേ രമേ........ "</span></div>Unknownnoreply@blogger.com2tag:blogger.com,1999:blog-8149257930380987289.post-75915890239890277032011-06-30T23:38:00.000+05:302011-06-30T23:39:40.301+05:30കഥ<span class="Apple-style-span" style="color: rgb(71, 75, 78); font-family: Helvetica, Arial, sans-serif; font-size: 13px; line-height: 18px; ">നവലോകം<br />1<br />അയാള്‍ പുളിമരത്തിന്റെ കീഴിലിരുന്ന് കഥയെഴുതുകയായിരുന്നു. ശാന്തവും ഏകാഗ്രവുമായ ആ ഇരിപ്പിന് മുകളില്‍ കാറ്റ്, അലസമായൊരു ചാറ്റല്‍മഴ പോലെ പഴുത്ത പുളിയിലകള്‍ പൊഴിച്ചുകൊണ്ടിരുന്നപ്പോഴാണ്, ഹേമലത പൂമുഖത്തെക്ക് വന്നതും അയാളെ കണ്ടതും. അവള് അയാളെത്തന്നെ നോക്കി നിന്നു.അങ്ങനെ നോക്കി നില്ക്കുമ്പോള് അവളുടെ ഉള്ളില്‍ ആധി പെരുകി.<br />ഉത്തരവാദിത്തമില്ലാത്ത മനുഷ്യന്.<br />ഓഫീസില്‍ നിന്നും അവധി എടുത്ത് എഴുതാനിരുന്നിട്ട് ദിവസം രണ്ടായി.<br />എഴുതാനിരിക്കുമ്പോള്‍ പുള്ളിയുടെ വിചാരം ബഷീര്‍ ആണെന്നാണ്. തലയ്ക്ക് മുകളില്‍ ഒരു മാങ്കോസ്റ്റിന്‍ മരത്തിന്റെ കുറവേയുള്ളു.<br />എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടീ വീട്ടില്‍. ഒന്നിലും ഒരു ശ്രദ്ധയില്ല. എഴുത്ത് തന്നെ എഴുത്ത്.<br />ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നു. അവളുടെ കാര്യം പറയുമ്പോഴെല്ലാം പറയുന്നത് അവള് കുട്ടി അല്ലേ എന്നാണ്.<br />എന്ത് കുട്ടി?,<br />വളര്‍ന്ന് തന്നോളം പോന്നു.അവളുടെ പഠനകാര്യത്തിലെങ്കിലുമൊന്ന്. ശ്രദ്ധ വയ്കണ്ടേ?<br />ഹിന്ദിയ്ക്കും മാത്ത്സിനും സ്പെഷല്‍ ട്യൂഷന് ഉണ്ട്. രണ്ട് വിടിന് അപ്പുറമാണ് ട്യൂഷന് ഹോം.ട്യൂഷന് കഴിഞ്ഞ് സന്ധ്യയ്ക്ക് അവളെ കൂട്ടി കൊണ്ടുവരാനും ഞാന്‍ തന്നെ പോകണം അവള്‍ക്കാണെങ്കില്‍ പഠിക്കണമെന്നുമില്ല.ടി.വി, കണ്ടാല്‍ മതി. എപ്പോഴും അതിന്റെ മുന്നിലാണ്.ഇപ്പോള്‍ അമ്മേ എന്നു വിളിക്കുന്നത് പോലും ടി.വി. പരസ്യത്തിലെ കുട്ടി വിളിക്കുന്ന ഈണത്തിലാണ്. അവള് പഠിക്കുന്ന നേരമെങ്കിലും ആ നശിച്ച പെട്ടി ഓഫാക്കാന്‍ പറഞ്ഞാല്‍ അവളുടെ മുത്തശ്ശിയുടെ മുഖം വീര്‍ക്കും. പിന്നെ വഴക്കും വക്കാണവുമാവും.ഈ കണക്കിന് പോയാല്‍ അടുത്ത വര്‍ഷം എസ്സ്. എസ്സ് എല്‍ സി കടന്നുകൂടുമോയെന്ന് സംശയമാണ്<br />ഹോ! സമയം ഒരുപാടായി. മോള് ഇപ്പോള്‍ വരും. കാപ്പിയെടുത്ത് വയ്ക്കണം. അത് കഴിച്ചിട്ടാണ് ട്യൂഷന് പോകുന്നത്.<br />ഹേമലത അകത്തേക്ക് പോയി.<br />2<br />അയാള്‍ അപ്പോഴും അജ്ഞാതനായ അനുവാചകനു വേണ്ടി തന്റെ ഹൃദയം കടലാസിലേക്ക് പകര്‍ത്തുകയാണ്. എഴുത്തിന്റെ ഒരു തിരുവില്‍ പേന താഴെ വച്ചു,കസേരയിലേക്ക് ചാഞ്ഞ് വാക്കുകള്‍ക്ക് വേണ്ടി ധ്യാനിച്ചിരിക്കുമ്പോളാണ്. അയാളുടെ മകള്‍ ട്യൂഷന് പോകാന്‍ വേണ്ടി അതുവഴി വന്നത്.<br />"അച്ഛാ.."<br />"ഉം".<br />"എഴുതിത്തീര്‍ന്നില്ലേ?"<br />"ഇല്ല"<br />"എത്രത്തോളമായി? ഞാനൊന്ന് നോക്കട്ടെ".<br />അവളുടെ പടിതി കണ്ടിട്ട് അയാള്‍ക്ക് അരിശം വന്നു.<br />"കുട്ടികള്‍ക്ക് എന്തായിവിടെ കാര്യം നിനക്ക് പഠിക്കാനൊന്നുമില്ലെ?"<br />ഒരു കുസൃതിച്ചിരിയൊടെ അവളാ ചോദ്യം അവഗണിച്ചു കൊണ്ട് അയാള്‍ എഴുതി നിര്‍ത്തിയ കടലാസ് എടുത്ത് ഉറക്കെ വായിക്കാന്‍ തുടങ്ങി.<br />"മുകുന്ദന് യാത്ര പറയുമ്പോള്‍ വിമല വിതുമ്പി. അയാള്‍ തൂവാല എടുത്ത് അവള്‍ക്ക് കൊടുത്തു കൊണ്ട് പറഞ്ഞു." കരയാന്‍ മാത്രം എന്താണുള്ളത്. ഞാന്‍ നിന്റെ ഭര്‍ത്താവോ കാമുകനോ ജാരനോ അല്ല."<br />വിമല പെട്ടെന്ന് മുഖമുയര്‍ത്തി അയാളെ നോക്കി, എന്നിട്ടവള് ചോദിച്ചു.<br />"ഇത്രയും ദിവസം എന്നോടൊപ്പം കിടക്ക പങ്കിട്ട നിങ്ങള്‍ ഇവരില്‍ ആരുമല്ലെങ്കില്‍ പിന്നെ ആരാണ്?"<br />അയാള്‍ ചിരിച്ചു."നമുക്കിടയില്‍ സംഭവിച്ച ഒരാകസ്മികതയുടെ ഇര"<br />മകള്‍ കടലാസ് താഴെ വച്ചു എന്നിട്ട് കുസൃതിച്ചിരിയോടെ പറഞ്ഞു.<br />"അച്ഛാ, അച്ഛന് മറന്നു. ദെര്സ് നതര്‍ റിലേഷന്‍"<br />അയാള്‍ അമ്പരപ്പോടെ അവളെ നോക്കി.<br />"ഈ കൊമേഴ്ഷ്യല്‍ സെക്സിലൊക്കെയുള്ള പോലെ..."അവള് തുടര്‍ന്നു"പിന്നെ ഒരു പൊട്ടന്‍ഷ്യല്‍ കസ്റ്റമര്‍ നഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്ക് സങ്കടം വരുന്നതില്‍ എന്താ അതിശയം. പ്രത്യേകിച്ച് സ്ത്രികള്‍ക്ക്."<br />ഹോ ഈ അച്ഛന്റെയൊരു മറവിയെ എന്ന മട്ടില്‍ അവള് ട്യൂഷന് ഹോമിലേക്ക് നടന്നു.<br />അയാള്‍ അന്നുവരെ അറിയാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ ഒരു പാരവശ്യത്തില്‍ കസേരയിലേക്ക് ചാഞ്ഞു.അങ്ങനെ തളര്‍ന്നിരിക്കുമ്പോള്‍ തനിക്ക് ചുറ്റുമുണ്ടായിരുന്ന സുരക്ഷിതത്വത്തിന്റെ കോട്ട തകര്‍ന്നു വീണതുപോലെ അയാള്‍ക്ക് തോന്നി. ഏറെ നേരത്തിനുശേഷം ടോര്‍ച്ചുമെടുത്ത് ട്യൂഷന് ഹോമിലേക്ക് നടക്കുമ്പോള്‍ കുട്ടികളുടെ ലോകം എതു ദിശയിലേക്കാണ് വികസിക്കുന്നതെന്ന് അയാള്‍ അതിശയിച്ചുകൊണ്ടിരുന്നു.</span>Unknownnoreply@blogger.com0tag:blogger.com,1999:blog-8149257930380987289.post-63564328362951228442011-06-30T23:36:00.000+05:302011-06-30T23:37:38.384+05:30കവിത<span class="Apple-style-span" style="color: rgb(71, 75, 78); font-family: Helvetica, Arial, sans-serif; font-size: 13px; line-height: 18px; ">പരസ്പരം<br /><br /><br />ആഴത്തില്‍<br />ഒരോ അടരിലേക്കും<br />ഒരോ മൌനയാത്ര....<br />നീ നിന്റെ നനവിനാല്‍<br />എന്നെപ്പുണരുമ്പോള്<br />മെല്ലമാത്രമടരുന്ന<br />നിലാവിന് തുള്ളിയായ്<br />ഇറ്റിറ്റ് നിന്നിലലിയും ഞാന്‍.<br /><br />നീയില്ലെങ്കില്‍<br />വാക്കാല്‍ വ്യൂഹം ചമച്ചും<br />നോക്കാല്‍ എയ്തും<br />ഞാനെന്നെ വീഴ്ത്തും,<br />ഇരുളാല്‍ ചുഴികള്‍ മെനഞ്ഞകമേ<br />തരിശിന് വിശാലത നീന്തും<br />പ്രളയം ഭയന്നുണര്വിലും<br />തേകിത്തെളിക്കും മരീചിക.<br /><br />അല്ലെങ്കില്‍<br />പറയാന്‍ മറന്ന വാക്ക്<br />പൂരിപ്പിച്ച മൌനത്തിലെ<br />ലവണാംശം തേടുന്ന കാറ്റായ്<br />ഒരു യാത്രിയ്ക്കും<br />ഊര്ജ്ജമാകാതെ<br />പായ്മരങ്ങളെ ഒഴിവാക്കി<br />തിരകള്‍ക്ക് മീതെ<br />ചൂളം കുത്താതെ<br />ഗന്ധഹീനമായ്<br />അലയും........</span>Unknownnoreply@blogger.com2tag:blogger.com,1999:blog-8149257930380987289.post-83980734637296676712011-06-30T22:49:00.001+05:302011-06-30T23:24:09.777+05:30ജീവിതം<span class="Apple-style-span" style="color: rgb(71, 75, 78); font-family: Helvetica, Arial, sans-serif; font-size: 13px; line-height: 18px; ">നന്മ മാത്രം<br /><br />ഒരിക്കല്‍ പ്രഭാത സവാരിക്കിറങ്ങിയ വഴിയില്‍ നിന്ന്, ചിലമ്പിശ്ശേരില്‍ പത്ദമനാഭപ്പണിക്കര്ക്ക് എന്നെ കിട്ടുമ്പോള്‍ അദ്ദേഹം മുന്‍കോപികളുടെ സംസ്ഥാന സെക്രട്ടറിയാണ്. എങ്കിലും ആരോ ഉപേക്ഷിച്ച നാലോ അഞ്ചോ വയസ്സുള്ള കുട്ടിയെ അദ്ദേഹം വീട്ടിലേക്ക് ഒപ്പം കൂട്ടി. അവിടെ പ്രത്യേക ശ്രദ്ധയോ പരിചരണമോ ഇല്ലാതെ ഞാന്‍ വളര്‍ന്നു. ഏട്ടന്റമ്മയുടെ (പണിക്കരദ്ദേഹത്തിന്റെ ഭാര്യ, ഞാന്‍ അമ്മയെന്ന് വിളിച്ചത് അടുക്കളക്കാരി പാറുവമ്മയെയാണ്) കൈകള്‍ എന്നെ തൊട്ടില്ല പക്ഷേ അവരുടെ ഹൃദയം എനിക്ക് മീതെ തണലായി നിന്നു. അല്പം മുതിര്‍ന്നപ്പോള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ പാറുവമ്മയുടെ കളരിയുണ്ടായി. ദയയെന്ന വാക്ക് അവര്‍ കേട്ടിരുന്നില്ല. അവരുടെ അടിയും ചീത്തവിളിയുമൊക്കെ മടുത്ത ഞാന്‍ മനസ്സറിഞ്ഞ് പ്രാകി. ഈ ദുഷ്ടയെ പാമ്പ് കടിക്കണേയെന്ന്. നിരന്തരം പ്രാകിയിട്ടും പ്രാര്‍ത്ഥിച്ചിട്ടും ഫലം കാണാതെ ഞാന്‍ നാസ്തികനായി. അതിന്റെ തുടര്‍ച്ചയില്‍ ഇടമറുകിനെയൊക്കെ വായിക്കുകയും ആ സ്പിരിറ്റില്‍ അമ്പലനടയിലൊക്കെ വച്ച് പലരേയും ഉപദേശിക്കുകയുണ്ടായി. ഒരിക്കല്‍ ഒരു തീവ്രഭക്തന്‍ കാര്യമായി പ്രതികരിച്ചു. അടി കൊണ്ട് ഓടിയ ഞാന്‍ ഒരു കാറിനടിയില്‍ പെട്ടു രണ്ടാഴ്ചയോളം ബോധമില്ലാതെ ഹോസ്പിറ്റലില്‍ കിടന്നു.<br /><br />എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. പാടത്തും പറമ്പിലുമിറങ്ങാതെ ഒരു ജോലിയും ചെയ്യാതെ സുഖമായി ഉണ്ടും ഉറങ്ങിയും കഴിയാമെന്നായി. ഞാനത് ആസ്വദിച്ചുതുടങ്ങുമ്പോഴേക്ക് ആ വസന്തം അവസാനിച്ചു . വീണ്ടും സ്ക്കുളില് പോകണമെന്ന ഉത്തരവിനോടൊപ്പം, ഒരു പശുവിനെ വാങ്ങുന്നുണ്ടെന്നും അതിന്റെ ക്ഷേമം എന്റെ ചുമതലയാണെന്ന അറിയിപ്പുമുണ്ടായി. ഞാന്‍ തകര്‍ന്നു പോയി. അന്നത്തെ എന്റെ പ്രധാന ശത്രുവും പണിക്കരദ്ദേഹത്തിന്റെ ഓമന മകളുമായ ഭാഗ്യലക്ഷ്മി പറമ്പിലും പാടവരമ്പിലുമൊക്കെ പശുവിനെ തീറ്റി നടന്നിരുന്ന എന്റെ മുന്നിലേക്ക് ഇടയ്ക്ക് പൊട്ടി വീഴും. മുഖം ആകുന്നത്ര ശോകസാന്ദ്രമാക്കും തുടര്‍ന്ന്, കുറച്ചു കാലം കൂടി വിശ്രമം വേണ്ടിയിരുന്നെന്ന് കഷ്ടം വയ്ക്കും എന്നിട്ട് വല്ലാത്തൊരു ചിരി ചിരിക്കും. കോപത്തിന്റെ കതിന ഉള്ളില്‍ പൊട്ടുമെങ്കിലും പ്രായത്തില്‍ കവിഞ്ഞൊരു വീണ്ടുവിചാരം എന്നെ അന്നേരം ദുര്‍ബലനാക്കും.<br /><br />അങ്ങനെയിക്കെ ഒരു ദിവസം ഏട്ടന്റമ്മ പറഞ്ഞു" പശുവിനെ മുറ്റത്തെ തെങ്ങിന് ചുവട്ടില്‍ കെട്ടിയാല്‍ മതി. ഇന്നവള്‍ പ്രസവിക്കും"<br />പത്തു പതിനൊന്നുമണിയോടെ അപ്രകാരം സംഭവിച്ചു. പേറ് അല്പം സങ്കീര്‍ണ്ണമായിരുന്നു. എങ്കിലും ഏട്ടന്റമ്മ വിദഗ്ദമായി ഇടപെട്ടുകൊണ്ട് അത് പരിഹരിച്ചു. പ്രസവത്തിന്റെ ആദ്യ ഘട്ടത്തില്‍ പശുവിനെയും ഏട്ടന്റമ്മേം തന്റെ സവിശേഷ സാന്നിത്യത്താല് അനുഗ്രഹിച്ചു കൊണ്ട് നിന്നിരുന്ന പണിക്കരദ്ദേഹത്തെ പേറ് സങ്കീര്‍ണ്ണമായതോടെ ദുരൂഹമായി, പരിസരത്ത് നിന്ന് കാണാതായി. ഒടുവില്‍ മറുപിള്ളയും വീണതിനുശേഷം ഏട്ടന്റച്ഛനെ ഉമ്മറത്ത് ഇതൊക്കെ എത്ര നിസ്സാരമെന്ന ഭാവത്തിലിരിക്കുന്നതായി കണ്ടെത്തി<br />അടുത്ത വര്‍ഷവും ഏട്ടന്റമ്മ പശുവിനെ മുറ്റത്തെ തെങ്ങില്‍ കെട്ടാന്‍ പറഞ്ഞു. അങ്ങനെ ചെയ്തിട്ട് ഞാന്‍ പശുവിന്റെ പേറും കാത്തിരിക്കുമ്പോള്‍ തെക്കുപുറത്തൊരു ബഹളം. പണിക്കരദ്ദേഹമാണ്.<br />"കഴിഞ്ഞ ചിങ്ങത്തില് ചെയ്യേണ്ടതാണ്. ആര്‍ക്കാണിവിടെ ഉത്തരവാദിത്തം. രണ്ട് ആണ്മക്കളുണ്ടായിട്ട് എന്തു കാര്യം. വേരൊരു കഴുതയുള്ളത് അതിനെക്കാള്‍ ഭേദം"<br />കഴുത ഞാനാണ്. എന്താ കാര്യമെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ചേട്ടന്മാര്ക്ക് എന്തെങ്കിലും തെറ്റു പിണഞ്ഞിരിക്കും. നല്ല സ്വഭാവഗുണമുള്ളവരാണ് പിന്നെ എന്ത് ആപത്തിലായിരിക്കും അവര്‍ ചെന്നു ചാടിയതെന്ന് ആലോചിച്ചിരിക്കുമ്പോള്‍, ബഹളം വച്ചുകൊണ്ടു തന്നെ പണിക്കരദ്ദേഹം പറമ്പിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പറമ്പിന്റെ തെക്കേ മൂലയില്‍ നിന്ന് വിളിവന്നു<br />"എടാ"<br />എന്നെയാണ്.<br />"കുടിക്കാന്‍ കുറച്ചു വെള്ളമെടുത്തു വാ "<br />ഞാന്‍ ഓടിച്ചെന്നു.<br />"എടാ കഴുതെ പശു പെറ്റോടാ"<br />"ങാ കുറേ നേരമായി"<br />"മറുപിള്ള വീണോടാ"<br />"വീണു" ഞാന്‍ വിനീതനായി പറഞ്ഞു.<br />കുടിക്കാന്‍ കൊടുത്ത വെള്ളം ദൂരെയൊഴിച്ചു കളഞ്ഞ് പാത്രമെന്നെ ഏല്പിച്ച് അദ്ദേഹം വീട്ടിലേയ്ക്ക് നടന്നു. പിന്നിടും പശുക്കള്‍ പെറ്റു. അപ്പോഴൊക്കെ അദ്ദേഹം പറമ്പിലോ പാടത്തോ പോയി സമയം കഴിച്ചു കൊണ്ട് "ഫു! തുശ്ചമൃഗപ്പിറവി"യെന്ന് നിശ്ശബ്ദം വിയോജനക്കുറുപ്പെഴുതി.(അല്ലാതെ പശുവിന്റെ വെപ്രാളവും ചോരയും കാണുമ്പോള്‍ ദേഹം വിറച്ച് വിയര്‍ക്കുന്നതു കൊണ്ടൊന്നുമല്ല.)<br />ഋതു പലത് മാറി വന്നു.<br />പഠിത്തത്തോടൊപ്പം ഞാന്‍ നല്ല കൃഷിക്കാരനുമായി.<br />പാടത്തും പറമ്പിലുമെല്ലാം പൊന്നുവിളയാന്‍ തുടങ്ങി.<br /><br />2<br /><br />ഞാന്‍ ബാലേട്ടന്റെ പഴയ പാന്റ്സൊക്കെയിട്ട് കോളേജില്‍ പോകാന്‍ തുടങ്ങി.<br />നാട്ടില്‍ പലര്‍ക്കുമത് പിടിച്ചില്ല. അവര്‍ ഞാന്‍ കേല്‍ക്കെ തന്നെ പ്രതികരിച്ചു.<br />"ഒരു പരിഷ്കാരി വന്നിരിക്കുന്നു. ആ പണിക്കര്‍ക്ക് വട്ടാണ് ഇവനെയൊക്കെ പഠിപ്പിച്ചിട്ട് എന്താക്കാനാണ്."<br />ജീവിതം അവിടെ തിരുന്നില്ലെന്ന് എനിക്കിക്കപ്പോള്‍ തോന്നി. ഞാനാരോടും പരിഭവിച്ചില്ല.<br />എന്നിട്ടും ജനം എന്നെ വിട്ടില്ല.<br />'ഇവന്റെയൊക്കെ പഠിത്തം പത്തില്‍ തീരേണ്ടതാണ്. ഇവന് അയാളുടെ സന്തതിയാണ്. അതാ കാര്യം".<br />ഞാന്‍ വീട്ടിലെത്തി മുറിയടച്ചിരുന്ന് കണ്ണാടി നോക്കി.<br />പണിക്കരദ്ദേഹത്തിന്റെ ഛായ ഉണ്ടോയെന്ന്.<br />ബാലേട്ടന്റെയോ രാമേട്ടന്റെയോ ഛായ ഉണ്ടോയെന്ന്.<br />ഭാഗ്യലക്ഷ്മിയുടെ ഛായ ഉണ്ടോയെന്ന്.<br />ആദ്യം എനിക്ക് എന്റെ മാത്രം ഛായ തോന്നി. പിന്നെയെല്ലവരുടേയും ഛായ തോന്നി. പണിക്കരദ്ദേഹത്തെ പേടിയാണെങ്കിലും ബാലേട്ടന്റെയും രാമേട്ടന്റെയും അനുജനെന്ന് പറയാന്‍ എനിക്ക് സന്തോഷമായിരുന്നു.<br />ആയിടയ്ക്ക് ജോലിസ്ഥലത്ത് നിന്ന് വന്ന ബാലേട്ടന് എന്നെത്തിരഞ്ഞ് എന്റെ മുറിയില്‍ വന്നു. മുറിയെന്ന് പറഞ്ഞാല്‍ തൊഴുത്തിനോട് ചേര്‍ന്നുള്ള ഒരു ചായ്പ്.<br />അതൊരു നിമിത്തമായി. അന്നു തന്നെ ഔട്ട് ഹൌസിലുള്ള മുറിയിലേക്ക് മാറാന്‍ ബാലേട്ടന് എന്നെ നിര്‍ബന്ധിച്ചു. പേടിച്ചാണെങ്കിലും മാറി. ഏട്ടന്റച്ഛന്‍ അറിയുമ്പോളുള്ള കോലാഹലമായിരുന്നു മനസ്സില്‍.<br />എങ്കിലും ഒന്നുമുണ്ടായില്ല. നന്നായി എന്നേ പറഞ്ഞുള്ളു. അടുത്ത തിരുവാതിരയ്ക്ക് മുന്‍പ് രാമേട്ടനും ജോലിയായി. അക്കൊല്ലം ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് മെഡിസിന് ചേര്‍ന്നു.<br />വീട്ടില്‍ ഏട്ടന്റച്ഛനും ഏട്ടന്റമ്മയും ഞാനും മാത്രം.<br />3<br /><br />ഭാഗ്യലക്ഷ്മി ഹൌസ് സര്‍ജന്‍സി ചെയ്യുമ്പോഴാണ് എനിക്ക് റവന്യൂ വകുപ്പില്‍ ജോലിയാകുന്നത്. (പിന്നിട് സൌത്ത് ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമൊക്കെ ജോലി നോക്കി പ്രവാസത്തിന്റെ കയ്പ് കുടിച്ചത് മറ്റൊരു കഥ.)<br />എല്ലാവര്ക്കും ജോലിയായതോടെ പുതിയൊരു വീട് കൂടി പണികഴിപ്പിക്കന് പണിക്കരദ്ദേഹം തീരുമനിച്ചു. എട്ടമ്മാരുടെ കല്യാണമൊക്ക മനസ്സിലുണ്ടായിരിക്കണം. അക്കാലത്ത് വടക്കേ പുരയിടത്തില്‍ രണ്ട്മുന്ന് ഈട്ടി മരങ്ങളുണ്ടായിരുന്നു. ഒരു ദിവസം ഏട്ടന്റച്ഛന്‍ പറഞ്ഞു<br />"എടാ ആരെയെങ്കിലും വിളിച്ച് അത് എന്തു തരം ഈട്ടിയാണെന്ന് നോക്ക്. എന്നിട്ട് അത് മുറിക്കാനുള്ള പെര്‍മിറ്റ് ഏടുക്കണം".<br />അദ്ദേഹത്തിന്റെ ഒരകന്ന ബന്ധു നാട്ടിലെ ഒരു മരക്കമ്പനിയില്‍ മാനേജരായുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ ഞാന്‍ പുള്ളിക്കാരനെ തിരഞ്ഞു പോയി.<br />വഴിക്കാശൊക്കെ വാങ്ങി പുള്ളി വൈകുന്നേരമെത്താമെന്നേറ്റു.<br />വൈകുന്നേരം പുള്ളി വെള്ളത്തിലാണ് വന്നത്.(അന്നും വൈകിട്ടത്തെ പരിപാടി ഇതൊക്കെ തന്നെയായിരുന്നു.) ഏട്ടന്റച്ഛനത് ആദ്യം മനസ്സിലായിരുന്നില്ല. മദ്യപാനികളോട് വിട്ടുവീഴ്ചയില്ലാത്ത വിരോധമുള്ളയാളാണ് ഏട്ടന്റച്ഛന്‍. നാട്ടു കാര്യത്തിനും വീട്ടു വിശേഷത്തിനും ശേഷം ഞങ്ങള്‍ മരം കാണാന്‍ പോയി. നേരം ചെറുതായി ഇരുട്ടിത്തുടങ്ങിയിരുന്നു. ഈട്ടിച്ചുവട്ടിലെത്തി രാഘവേട്ടന് തല ഉയര്‍ത്തി മരം നോക്കി എന്നിട്ട് ചുറ്റും നടന്നു. ഞാനിതെത്ര കണ്ടതാണെന്ന മട്ടില്‍. എന്നിട്ട് ചുവട്ടില്‍ നിന്നിരുന്ന ഇല പൊട്ടിച്ച് കൈവൈള്ളയിലിട്ട് കശക്കി മണത്തു.<br />"ഇത് ഒന്നാന്തരം കരിവീട്ടി തന്നെ യാതൊരു സംശയവും വേണ്ട"<br />മങ്ങിയ വെളിച്ചത്തില്‍ രാഘവേട്ടന് പൊട്ടിച്ചെടുത്തത് മരച്ചുവട്ടിലുണ്ടായിരുന്ന കമ്യുണിസ്റ്റ് പച്ചയുടെ ഇലയായിരുന്നുവെന്നത് ഏട്ടന്റച്ഛന്‍ കണ്ടിരുന്നു.<br />അദ്ദേഹം എന്നോട് ഒച്ചതാഴ്ത്തി ചോദിച്ചു.<br />"എടാ അവന് കുടിച്ചിട്ടുണ്ടോ?"<br />"ഉണ്ട്" ഞാന്‍ അറിയാതെ പറഞ്ഞുപോയി.<br />"ഫ! കഴുവേറി കുടിച്ചുംകൊണ്ട് എന്റെ വളപ്പില്‍ കയറാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു........"<br />ചെറുതല്ലാത്ത പടക്കം പൊട്ടി.<br />4<br /><br />ശാരിരികവും മാനസികമായ പരിക്കുകളോടെയാണ് രാഘവേട്ടന് പോയത്.<br />അതിന്റെ വാശിയില്‍ അയാള്‍ നാട്ടിലൊക്കെ പറഞ്ഞു പരത്തി." അവന് പണിക്കരുടെ മകനാണ്. അവന്റെ തള്ള അങ്ങ് വടക്കെവിടെയോ ഉണ്ട്".<br />പണിക്കരദ്ദേഹം കുലുങ്ങിയില്ല. അമ്മയെന്ന് കേട്ടപ്പോള്‍ ഞാനൊന്ന് കുലുങ്ങി. പെറ്റമ്മയെ ഓര്‍ത്തല്ല. ഏട്ടന്റമ്മയെ ഓര്‍ത്ത്.<br />ആയിടക്കായിരുന്നു പണിക്കരദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ അന്ന് മക്കളെല്ലാം ഒത്തുകൂടി. ഊണ് കഴിഞ്ഞപ്പോള്‍ പണിക്കരദ്ദേഹം എല്ലാവരെയും വിളിപ്പിച്ചു.<br />"സുനിലേ." അന്ന് ആദ്യമായി അദ്ദേഹമെന്നെ പേരു ചൊല്ലി വിളിച്ചു.<br />"ഇതാ ഇത് വാങ്ങു"<br />ഒരു പേപ്പര്‍ കവര്‍ അദ്ദേഹം എനിക്ക് തന്നു. ഞാന്‍ തെല്ല് പരിഭ്രമിക്കാതിരുന്നില്ല.<br />ഇത് പുതിയ വീടിരിക്കുന്ന പറമ്പിന്റെ ആധാരമാണ്. ഇനി മുതല്‍ ആ പറമ്പ് നിന്റെ പേര്‍ക്കാണ്.<br />എന്റെ തൊണ്ട വരണ്ടു. കൈ വിറച്ചു. ഞാന്‍ തല കറങ്ങി വീഴുമെന്ന് ഭയന്നു. അപ്പോഴേക്ക് ബാലേട്ടന് എന്നെ കെട്ടിപിടിച്ചിരുന്നു.<br />"അച്ഛനിത് പറഞ്ഞിരുന്നില്ലെങ്കിലും ഞങ്ങളിത് പ്രതീക്ഷിച്ചിരുന്നെടാ"<br />അതു പറയുമ്പോള്‍ ബാലേട്ടന് സന്തോഷത്താല്‍ കണ്ണു നിറച്ചു. എല്ലാവരും സന്തോഷത്തോടെ നിന്നപ്പോഴും ഭാഗ്യലക്ഷ്മി മാത്രം എന്തോ മനസ്സിന് ഭാരമുള്ളതുപോലെ നിന്നു.<br />"സുനിലേ, മോനേ എനിക്ക് മറ്റൊരു കാര്യം കൂടി അറിയണം"<br />മോനേന്ന്, എനിക്ക് വിശ്വാസം വന്നില്ല. അമ്പരന്ന് നിന്ന എന്നോട് മന്ത്രിക്കും പോലെ അദ്ദേഹം ചോദിച്ചു.<br />"നിനക്കിവളെ ഇട്ഷമണോ"<br />ഞാന്‍ ഭാഗ്യലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. അവള് അതേ നില്പാണ്.<br />"ഉം"<br />"എടാ അവളെ വിവാഹം ചെയ്യാന്‍ സമ്മതമാണോ"<br />എല്ലാവരും പരസ്പരം നോക്കി. എല്ലാമുഖങ്ങളിലും അമ്പരപ്പിന്റെ തിര മാത്രം. ഞാന്‍ താഴെ വീഴാതിരിക്കാന്‍ ചുമരിനോട് ചേര്‍ന്നു നിന്നു.<br />"നിങ്ങളുടെ അമ്മ ഇങ്ങൊനൊരു കാര്യം പറഞ്ഞോപ്പോള്‍ ഞാനും കരുതി നന്നയെന്ന്". അദ്ദേഹം ആണ് മക്കളെ നോക്കി പറഞ്ഞു. "ഞാനുമിത് ആലോചിച്ചിരുന്നു. ആരോടും പറഞ്ഞില്ലന്നേയുള്ളു. ഇവളോട് കൂടി അല്പം മുന്‍പാണ് ചോദിച്ചത്. അവള്‍ക്ക് സമ്മതമാണ്." അദ്ദേഹത്തിന്റെ ശബ്ദം ദൂരെത്തെങ്ങോ നിന്ന് വരുന്നതു പോലെയെനിക്ക് തോന്നി.<br />"നീയെന്താ ഒന്നും മിണ്ടാത്തത്" രാമേട്ടന് എന്നെ ചേര്‍ത്തു നിര്‍ത്തി. എല്ലാ കണ്ണുകളും എന്റെ നേര്‍ക്കാണ്. ഞാന്‍ ഭാഗ്യലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകള്‍ സമ്മതമെന്ന് പറയാന്‍ ആവശ്യപ്പെടുന്നതു പോലെ തോന്നി.<br />5<br />ആദ്യ രാത്രി അടുത്തിരിക്കുമ്പോള്‍ ഭാഗ്യ പറഞ്ഞു<br />"മാഷേ, മാഷിനെ ഞാനിങ്ങനെ സങ്കല്പിച്ചിരുന്നില്ല"<br />"ഇപ്പഴാണോ അത് പറയുന്നത്? ഇനിയെന്ത് ചെയ്യും" ഞാന്‍ പരിഭ്രമിച്ചു.<br />"സാരമില്ല, ഞാനതങ്ങ് അഡ്ജസ്റ്റ് ചെയ്തോളാം" അവള് ചിരിച്ചു.<br />ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.<br />അന്നുവരെ ഞാന്‍ കണ്ടിരുന്ന ഭാഗ്യലക്ഷ്മി എത്ര സുന്ദരിയാണെന്ന് ആദ്യമായെനിക്ക് മനസ്സിലാവുകയായിരുന്നു.</span>Unknownnoreply@blogger.com0tag:blogger.com,1999:blog-8149257930380987289.post-54295391240442818882011-06-30T22:31:00.002+05:302011-06-30T23:25:23.302+05:30കഥ<span class="Apple-style-span" style="color: rgb(71, 75, 78); font-family: Helvetica, Arial, sans-serif; font-size: 13px; line-height: 18px; ">പെണ്‍ഭ്രൂണങ്ങള്‍<br /><br /><br /><br />അബി അയൂബ് അല്‍ അന്‍സാരി സ്ട്രിറ്റിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലുള്ള തന്റെ മുറിയുടെ ജനാലയ്ക്കല്‍ നില്‍ക്കുകയായിരുന്നു രമേശന്. ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഔന്നത്യം അയാളുടെ ദൂരക്കാഴ്ചയ്ക്ക് വേലികെട്ടിയെങ്കിലും താഴെ കുട്ടികള്‍ പന്തുകളിക്കുന്നതിന്റെ ഉയരക്കാഴ്ച വേണ്ടുവോളം ലഭിച്ചുകൊണ്ടിരുന്നു.<br />ഷാര സല്മാന് ബിന്‍ ബുഹാരിയേയും ഷാര റയിലിനെയും ബന്ധിപ്പിക്കുന്ന തിരക്ക് കുറഞ്ഞൊരു തെരുവാണ് അബി അയൂബ് അല്‍ അന്‍സാരി.അവിടെ അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടും ചടുലതയോടും കൂടി കുട്ടികള്‍ പന്തിന് പിന്നാലെ പാഞ്ഞുകൊണ്ടിരുന്നു.അന്നേരം അതുവഴി വന്ന വാഹനങ്ങള്‍ വേഗത കുറക്കുകയോ പലപ്പോഴും നിത്തുകയോ ചെയ്തുകൊണ്ടാണ് ആ തെരുവ് കടന്നുപോയതെങ്കിലും അയാളെ, കുട്ടികളെ സംബന്ധിക്കുന്ന കേരളിയമായൊരു സവിശേഷ ഉത്കണ്ഠ ബാധിച്ചു. ആ ബാധാവേശത്തില് താഴേക്ക് മനസ്സ് കുര്‍പ്പിച്ചു നിന്ന അയാളില്‍ ഉറങ്ങിക്കിടന്ന ഒരച്ഛന് ഉണരുകയും ഉത്കണ്ഠ കലര്‍ന്ന ഒരു ഗൂഢാനന്ദത്തിലേക്ക് അയാള്‍ വഴുതുകയും ചെയ്തു.<br />തെരുവ് വിളക്കുകള്‍ തെളിയുകയും കുട്ടികള്‍ അവരുടെ പാര്‍പ്പിടങ്ങളിലേക്ക് പോകുകയും ചെയ്തെങ്കിലും അയാള്‍ മുകുന്ദന് വരുന്നതുവരെ അവിടെത്തന്നെ നിന്നു.മുകുന്ദന് വന്നപ്പോള്‍ അയാള്‍ അടുക്കളയില്‍ പോയി കാപ്പി തയ്യാറാക്കി. നല്ല മണവും രുചിയുമുള്ള ആ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മുകുന്ദന് പറഞ്ഞു.<br />'ലതികയ്ക്ക് അബോര്‍ഷനായി'<br />മറ്റേതോ ചിന്തയുടെ കുടുക്കിലായതിനാല് രമേശനത് വ്യക്തമായി കേല്ക്കാനായില്ല.<br />'എന്ത്? എന്തുണ്ടായി?'അയാള്‍ ചോദിച്ചു.<br />'ലതികയ്ക്ക് അബോര്‍ഷനായി'<br />രമേശന് ചുണ്ടോടടുപ്പിച്ച കപ്പിന് മുകളിലൂടെ മുകുന്ദനെ നോക്കി. ഒളിക്കാന്‍ എത്ര ശ്രമിച്ചിട്ടും പുറത്തേക്ക് പ്രസരിക്കുന്ന ഒരാനന്ദത്തിന്റെ പ്രഭ മുകുന്ദന്റെ മുഖത്ത് മിന്നി മറയുന്നത്, അതിശയത്തോടെ അയാള്‍ കണ്ടു.പക്ഷേ തുടര്‍ന്നെന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് മുകുന്ദന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. അയാളതെടുത്ത് ഹ്രസ്വമായി സംസാരിച്ചിട്ട് ഇതാ വരുന്നുവെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.<br />സ്വന്തം ഭാര്യയുടെ ഗര്‍ഭമലസിയെന്ന് പറയുമ്പോള്‍ ഒരാള്‍ക്ക് സന്തോഷം തോന്നുക രമേശനത് വിചിത്രമായി തോന്നി.<br />ഇനിയൊരുവേള ആ ഭാവം സാന്തോഷമല്ലാതെ മറ്റെന്തെങ്കിലും വികാരമാണോ?<br />ദുഃഖം, നിരാശ അങ്ങനെയെന്തെങ്കിലും...<br />അല്ല അത് സന്തോഷം തന്നെയാണ്. അയാള്‍ ഉറപ്പിച്ചു. തുടര്‍ന്ന് ആ സന്തോഷത്തിന്റെ സാധ്യതയുള്ള കാരണങ്ങളിലൂടെ മനസ്സഴിച്ചുവിട്ടു.<br />ഭ്രൂണത്തിന് വളര്‍ച്ചക്കുറവ്,മറ്റു പ്രശ്നങ്ങളില്ലാതെ അത് അഴിഞ്ഞുപോയത്,<br />അല്ലെങ്കില്‍ ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണം ഇനിയും കാരണങ്ങള്‍ കണ്ടെത്താം<br />'പാവം മുകുന്ദന്' അയാള്‍ക്ക് മുകുന്ദനോട് അനുഭാവം തോന്നി.എന്നാല്‍ അടുത്ത നിമിഷം നേരിയതും എന്നാല്‍ തടഞ്ഞു നിര്ത്താനാവാത്തതുമായൊരു സംശയത്തിന്റെ ആഴത്തിലേക്ക് അയാളുടെ മനസ്സ് ഇടിഞ്ഞു വീണു.<br />പെണ്ഭ്രൂണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം, മുകുന്ദന്റെ ആവശ്യപ്രകാരം നടത്തിയൊരു ഗര്‍ഭഛിദ്രം, അതിന്റെ പ്രശ്നരഹിത സമാപ്തി! മുകുന്ദന്റെ ആദ്യ കുട്ടി പെണ്ണാണല്ലോ!<br />രമേശന് സ്വന്തം കണ്ടുപിടിത്തത്തില്‍ അത്ഭുതം തോന്നി.<br />മുകുന്ദന് അങ്ങനെ ചെയ്യുമോ? ഒരിക്കലും ഇല്ല.അയാളിലെ സ്നേഹിതന് മുകുന്ദന് വക്കലത്ത് പറഞ്ഞ് സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സംശയത്തിന്റെ ഇരുണ്ട ആഴത്തില്‍ മനസ്സ് കുടുങ്ങിക്കിടന്നപ്പോള്‍ അയാള്‍ വീണ്ടും ജനലിനരുകില്‍ പോയിനിന്നു.<br />അവധിക്ക് നാട്ടിലേക്ക് മുകുന്ദനെ യാത്രയാക്കി വന്നതിനു ശേഷമുള്ള ഏകരൂപവും സംഭവരഹിതവുമായ ദിവസങ്ങളില്‍ രമേശന് മടുപ്പും നിരാശയും തോന്നി.മനസ്സ് എന്തിനോ വേണ്ടി കൊതിക്കുന്നതായി അയാള്‍ക്ക് തോന്നി.അതുകൊണ്ടാവണം ഒരു ബ്രേക്കിംഗ് ന്യൂസിനു വേണ്ടി ഒഴിവ്വേളകളില്‍ അയാള്‍ ടിവിക്ക് മുന്നില്‍ തപസ്സിരിക്കാന്‍ തുടങ്ങിയത്. തീവ്രവാദി ആക്രമണങ്ങള്‍, പെണ്‍വാണിഭം, ബലത്സംഗം എന്നിവ പോലെ നിത്യസംഭവങ്ങളകയാല് അതിന്റെ ത്രില്ല് പോയെന്ന് അയാള്‍ തിരിച്ചറിയുകയും ടിവി ഒരു ഉപയോഗശൂന്യമായ ഉപകരണമാണെന്ന് വിധിയെഴുതുകയും ചെയ്തു. എന്നാല്‍ ഒരു സംഘം സ്ത്രികള്‍, ഒരു കുറ്റവാളിയെ കോടതിമുറിയില്‍ വച്ച് കൊലപ്പെടുത്തിയതും ഒരു സ്ത്രിയെ മാനഭംഗപ്പെടുത്തി കൊലചെയ്തതില് പ്രതിഷേധിച്ച്, ഒരു ഡസന്‍ സ്ത്രികള്‍ സേനാ ആസ്ഥാനത്തേക്ക് നഗ്നരായി മാര്‍ച്ച് ചെയ്തതും റിപോട്ട് ചെയ്തതോടെ അയാള്‍ ടിവി സെറ്റ് പൊടിതട്ടി വൃത്തിയാക്കുകയും അതിനുമേലൊരു പ്രതിക്ഷ അര്‍പ്പിക്കുകയും ചെയ്തു.<br />ഇതിനിടയില്‍ നാട്ടില്‍ നിന്നും വളരെ സന്തോഷത്തോടെ മടങ്ങിവന്ന മുകുന്ദന്, കുറെ ദിവസങ്ങള്‍ക്ക് ശേഷം ഒരു വിഷാദരോഗിയെപ്പോലെ ഉള്‍വലിയുന്നതും വീണ്ടും കുറെ ദിവസങ്ങള്‍ക്ക് ശേഷം പഴയ പ്രസരിപ്പ് വീണ്ടെടുത്തതും രമേശന് ശ്രദ്ധിച്ചെങ്കിലും അതിന്റെ ഹേതു ഊഹിക്കാനായില്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തിയതാവാം ഈ സന്തോഷത്തിന്റെ ഹേതുവെന്ന് ഓഫീസിലെ പ്രകാശന് പറഞ്ഞത് മുഖവിലയ്ക്കെടുക്കാന്‍ രമേശന് കുട്ടാക്കിയില്ല. തന്റെ സംശങ്ങളെ അത്രത്തോളമെത്തിക്കാന്‍ രമേശനിലെ സുഹൃത്ത് ആദ്യമൊന്നും സമ്മതിച്ചില്ല.മനുഷ്യര്‍ക്ക് സന്തോഷിക്കാന്‍ മറ്റ് എന്തെല്ലാം സംഗതികളുണ്ട് എന്നതായിരുന്നു അയാളുടെ യുക്തി പക്ഷേ ആ യുക്തിവിചാരത്തിന് അധികമൊന്നും പിടിച്ചുനില്‍ക്കായില്ല.പ്രകാശന്റെ വാക്കുകളുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മ അതിന്റെ ചുവട് മാന്തിക്കൊണ്ടിരുന്നു.പൊറുതിമുട്ടിയപ്പോള്‍ ഇനി മുകുന്ദനെ കാണുമ്പോള്‍ ആ സന്തോഷഹേതുവെന്തെന്ന് ചോദിച്ചറിയാന്‍ അയാള്‍ തീരുമാനിച്ചു.പക്ഷെ ഒഫീസ് തിരക്കുകളില്‍ ഉരഞ്ഞ് ആ തീരുമാനത്തിന്റെ മൂര്‍ച്ചകുറഞ്ഞപ്പോള്‍ അയാള്‍ അത് മറന്നു. ഇതിനിടയില്‍ പലപ്പോഴും കണ്ടുമുട്ടുകയും ദീര്‍ഘനേരം ഒന്നിച്ചു ചിലവഴിക്കുകയും ചെയ്തെങ്കിലും ആ മറവി മാസങ്ങള്‍ക്ക് ശേഷം മുകുന്ദന്റെ ഫോണ്‍ വരുന്നതു വരെ തുടര്‍ന്നു.<br />'ലതിക പ്രസവിച്ചു, ആണ്‍കുഞ്ഞ്' മുകുന്ദന്റെ ശബ്ദം ഫോണിലൂടെ കേള്‍ക്കുമ്പോള്‍,<br />നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്ത് ആദ്യമായി പിറന്ന ആണ്‍കുഞ്ഞിന്റെ അച്ഛന്റേതെന്ന് തോന്നിക്കുന്ന ഒരഭിമാനവും സംതൃപ്തിയും ആ വാക്കുകളിലുണ്ടായിരുന്നതായി രമേശന് തോന്നി. തുടര്‍ന്ന് മുകുന്ദനെ അഭിനന്ദിച്ചു സംഭാഷണം അവസാനിപ്പിച്ചെങ്കിലും അയാള്‍ക്ക് മുകുന്ദനെ സംബന്ധിച്ചുണ്ടായിരുന്ന സംശയത്തിന്റെ വേരുകള്‍ പുതിയ ആഴങ്ങള്‍ തേടി, ബാക്കി നിന്നു.<br />ഋതു ചൂടില്‍ നിന്നും തണുപ്പിലേക്കും വീണ്ടും ചൂടിലേക്കും കടന്നു പോകുമ്പോള്‍, ഐഹിക ദുഃഖങ്ങളില്‍ മുങ്ങിത്താണ് സുഖം ഒരു മിഥ്യയാണെന്ന്, രമേശന് തിരിച്ചറിഞ്ഞു. എന്നാല്‍ മുകുന്ദന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്നറിഞ്ഞത് മുതല്‍ തന്റെ സൌഖ്യാവസ്ഥകള് മുകുന്ദന്റേതിനെക്കാള് എത്രയോ മെച്ചമാണെന്ന് കണ്ടെത്തി,മുകുന്ദനുവേണ്ടി അയാള്‍ ആശ്വാസവാക്കുകള്‍ കരുതാന്‍ തുടങ്ങി.<br />വീണ്ടും മുകുന്ദന് നട്ടില്‍ പോയപ്പോള്‍ അയാളോടൊപ്പം ചിലവഴിച്ച്കിരുന്ന സമയം രമേശന് മിച്ചമായി. ആ മിച്ചസമയത്തില് ടിവിയില്‍ പുതിയ ചാനലുകള്‍ തേടിയുള്ള യാത്രയില്‍ അനിമല്‍ പ്ലാനറ്റ് അയാളുടെ ഹൃദയം കവരുകയും പിന്നിടത് ഒരു വികാരവും ശീലവുമാകുകയും ചെയ്തു.ആ ശീലം മുകുന്ദന് മടങ്ങി വന്നതിനുശേഷവും തുടര്‍ന്നു. ആ തുടര്ച്ചയ്ക്കൊടുവില് കടുവകളെക്കുറിച്ചുള്ള ഒരു ഡോക്കുമെന്റെറി കണ്ടിരിക്കുമ്പോഴാണ്, നിശ്ശബ്ദവും യാന്ത്രികവുമായി മുകുന്ദന് പുറത്തുനിന്ന കടന്ന് വന്നത്. ആ വരവിലെ പന്തികേട് ഗ്രഹിച്ചെങ്കിലും രമേശനെന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് മുകുന്ദന് പറഞ്ഞു.<br />'ലതിക പ്രസവിച്ചു പെണ്‍കുഞ്ഞ്'<br />ആ വാക്കുകളിലാകെ വ്യാപിച്ചു നിന്ന കടുത്ത നിരാശയുടേയും കോപത്തിന്റേയും അനന്തവിസ്തൃതിക്കു മുന്നില്‍ എന്തും അപ്രസക്തവും ബുദ്ധിശൂന്യവുമാകുമെന്ന് രമേശന് ഭയന്നു. എങ്കിലും അയാള്‍ ചോദിച്ചു.<br />'അമ്മയും കുഞ്ഞും സുഖമായിക്കുന്നില്ലേ?'<br />മുകുന്ദന് മൂളുക മാത്രം ചെയ്തു.ഒരു നിശ്ശബ്ദ ചലച്ചിത്രം പോലെ ഏതാനും നിമിഷങ്ങള്‍ കൂടി കടന്നു പോയതിനൊടുവില്‍ മുകുന്ദന് വന്നതുപോലെ മടങ്ങി.<br />രമേശന് വീണ്ടും ടിവിയ്ക്ക് മുന്നില്‍ ഇരിക്കുകയും മുകുന്ദനെ മറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ ശ്രമത്തിനിടയില്‍ കടുവകള്‍ക്ക് എന്ത് അഴകും കരുത്തുമാണെന്ന് അയാള്‍ അതിശയിച്ചു. ആ അതിശയത്തിനിടയിലെപ്പോഴോ തന്റെ ഒരോ കോശത്തിലും പ്രബലവും എന്നാല്‍ വേദനാരഹിതവുമായൊരു ആഗ്നേയശക്തി പ്രസരിക്കുന്നതായി അയാള്‍ക്ക് തോന്നുകയും അത് ഉള്ളിലെ ഒരു ബിന്ദുവിലേക്ക് തന്റെ ശരീരം വലിച്ച് ചുരുക്കുന്നത് ഭയത്തോടെ അറിയുകയും ചെയ്തു. തുടര്‍ന്ന് ശരീര വളര്‍ച്ചയുടെ പടവുകള്‍ ഒരോന്നായി ഇറങ്ങി അയാളോരു നവജാതശിശുവായി. ലോകത്തിന്റെ ഹൃദയശൂന്യതയിലേക്ക് കണ്ണ് തുറക്കാന്‍ മടിക്കുന്ന ഒരു പെണ്‍കുഞ്ഞ്!.<br />അതെസമയം ടിവി സ്ക്രിനിലെ കടുവയുടെ മൂക്കിന്റെ ഇക്സ്ട്രിം ക്ലോസ്സപ്പില്‍ നിന്നും ക്യാമറക്കണ്ണ് പിന്‍വലിയുമ്പോള്‍ വെളിവായ കടുവാമുഖത്തിന് മുകുന്ദന്റെ മുഖത്തോട് അതിശയിപ്പിക്കുന്ന ഒരു വിചിത്ര സാദൃശ്യം ഉണ്ടായി. ആ ജീവി സ്ക്രിനിന് പുറത്ത് ഒരു ഇരയുടെ സാമീപ്യം തിരിച്ചറിഞ്ഞ് ജാഗരൂകനായി, നൈസര്‍ഗീക വാസനയാല്‍ ശരീരസ്ഥിതി ലാഘവപ്പെടുത്തി, മുന്‍കാലുകള്‍ നീട്ടി, ഉടല് പിന്നിലേക്ക് വലിച്ച് മുന്നോട്ട് കുതിക്കാന്‍ പാകത്തിന് ശരീരം കൂര്‍പ്പിച്ചു നിന്നു. അന്നേരം പെട്ടെന്നുണ്ടായ ഭയത്തിന്റെ ആക്രമണത്തില്‍ സ്ഥലകാലങ്ങളിലേക്ക് വീണ രമേശന് തുടര്‍ന്ന് മുകുന്ദന്റെ പെണ്മക്കളെയോര്ത്ത് വ്യസനിക്കാന്‍ തുടങ്ങി.</span>Unknownnoreply@blogger.com0tag:blogger.com,1999:blog-8149257930380987289.post-80239245135463332282011-06-29T22:22:00.002+05:302011-06-30T23:26:31.592+05:30കവിത<span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">പെണ്‍ചാരുത</span><div><span class="Apple-style-span"><br /></span><div><span class="Apple-style-span"> </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">പുരുഷന് സ്ത്രിയോട് സ്ത്രിയേ,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നിണ്റ്റെ വ്യാമോഹങ്ങളുടെ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">വികൃതി മേഘങ്ങളെ തളയ്ക്കുക.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അല്ലെങ്കിലവ പെയ്തൊഴിയുമ്പോ</span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">ള്ഇച്ഛാഭംഗം </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">നിന്നെയുന്മാദിയാക്കും.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അവളോ അവനെ ശ്രവിച്ചില്ല,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നിണ്റ്റെ ഹൃദയത്തിനുടമ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഞാനെന്ന്ഭാവിക്കുക മാത്രം ചെയ്തു.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> പുരുഷന്: സ്ത്രിയേ നിണ്റ്റെ ഹൃദയം</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> സ്നേഹാമൃത് ചുരത്തുന്നുവെങ്കില്‍ </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">നിണ്റ്റെ പ്രക്ഷോഭം</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">തെരുവിണ്റ്റെ തുറസ്സിലല്ല.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഹൃദയത്തിനുള്ളില്ത്തുടങ്ങൂ.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അവളോ അവനെ ശ്രവിച്ചില്ല</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നീയെണ്റ്റെ ജൈവരഹസ്യങ്ങളു</span><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">ടെ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഉള്ളറയില്‍ പിറന്നവനെന്ന്പുഞ്ചിരിച്ചു.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> തുടര്‍ന്ന് പുരുഷന്: സ്ത്രിയേ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഗൃഹത്തില്‍ പുരുഷന്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നിണ്റ്റെ ആത്മാവിനും രക്തത്തിനും ബന്ധുത്വമുള്ളവന്‍</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അവളോ അവനെ ശ്രവിച്ചില്ല.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നിണ്റ്റെ കാമഹാരിണി ഞാനെന്ന്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മിഴിമുന മാത്രം എയ്തു.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> വിണ്ടും പുരുഷന്: സ്ത്രിയേ,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> നിണ്റ്റെ ഉണ്മയെ പരിഹസിച്ചുകെടുത്തുന്നത്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> കണ്ണാടിയിലെ പ്രതിഛായപോല് നീ തന്നെയല്ലേ? </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">നിണ്റ്റെ വേഷഭേദങ്ങളല്ലേ?</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അവളോ തെരുവിലേയ്ക്കിറങ്ങി</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> പുരുഷാരം കേള്‍ക്കെ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> "ബേണ്‍ ദ ബ്രാ" എന്ന്ഉറക്കെ പാടുക മാത്രം ചെയ്തു.</span></div></div>Unknownnoreply@blogger.com0tag:blogger.com,1999:blog-8149257930380987289.post-25586250355138349682011-06-29T22:00:00.002+05:302011-06-30T23:27:06.296+05:30കവിതഭാഗധേയം<br /><br />ഒരു പാമ്പ്മെല്ലെ ഇഴഞ്ഞു വന്നു.<br />തൊടിയും മുറ്റവും കടന്ന്<br />തളത്തിലെ വെണ്മയില് ഉടലുരസി<br />വീട്ടിലെ ഇരുള്ക്കോണിലെല്ലാമത്ഇഴഞ്ഞു.<br />അച്ഛണ്റ്റെ കാല്പ്പെട്ടിയുടെ താക്കോലും ഭാഗാധാരവും കിട്ടിയപ്പോഴേക്ക്<br />അമ്മയൊഴിച്ച്<br />ഞങ്ങള്ക്കെല്ലാവര്ക്കുംകടിയേറ്റിരുന്നു.<br />അമ്മ തെക്കേത്തിണ്ണയില്‍<br />പുതിയ തൈത്തെങ്ങില്‍<br />നോക്കിയിരുന്ന്ഗതകാലം ചികയാന്‍ തുടങ്ങി.<br />ഒാര്‍മ്മയുടെ അടരില്‍<br />വിസ്മൃതിയിലാണ്ടൊരു സംസ്കൃതിയുടെസ്മാരകം പോലെ ചിലത്.<br />നെഞ്ചിലേറ്റ കുഞ്ഞ് പാദങ്ങള്‍<br />ശ്രീവത്സമെന്നെണ്ണിയ കൌതുകമോര്ഹ്ട്ടര്ത്ത്<br />അവര്‍ക്ക് ചിരിപൊട്ടി.Unknownnoreply@blogger.com0